ചിന്തിക്കാനും::മനസിലാക്കാനും ::അന്വേഷിക്കാനും ശ്രമിക്കുന്നവർക്ക് ഈ ബ്ലോഗ് ഒരു നല്ല അനുഭവം ആയിരിക്കും. [ ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ളത് വ്യക്തമായ തെളിവ്‌ സഹിതം മാത്രമേ ഇവിടെ പോസ്റ്റ് ചെയ്യുന്നുള്ളൂ ]

Business

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Monday, 31 August 2015

ക്യാന്‍സല്‍ ചെയ്യപ്പെട്ട ആയത്തുകള്‍ !!! ഭാഗം - 1

1) ഇബനു ഉമറില്‍നിന്ന് നിവേദനം : ഈ ആയത്ത് " നിങ്ങളുടെ മനസ്സുകളിലുള്ളത്‌ നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട്‌ കണക്ക്‌ ചോദിക്കുക തന്നെ ചെയ്യും. " [2:248] റദ്ദ്‌ ചെയ്യപ്പെട്ടിരിക്കുന്നു.
 
Sahih al-Bukhari » Prophetic Commentary on the Qur'an Vol. 6, Book 60, Hadith 68
Sahih al-Bukhari With English Translation Vol 6 Book Of Commentary Page No : 62

2) നാഫിയില്‍ നിന്ന് നിവേദനം : ഇബനു ഉമര്‍ പാരായണം ചെയ്തു " ( ഞെരുങ്ങിക്കൊണ്ട്‌ മാത്രം ) അതിന്നു സാധിക്കുന്നവര്‍ ( പകരം ) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌ " [2:184] ഈ ആയത്ത് റദ്ദ്‌ ചെയ്യപ്പെട്ടിരിക്കുന്നു.

Sahih al-Bukhari With English Translation Vol 6 Book Of Commentary Page No:62
Vol. 6, Book 60, Hadith 33 [ sunnah.com ]

3) ഇബനു അബ്ബാസില്‍ നിന്ന് നിവേദനം : ഈ ആയത്ത്: "സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക.[24:31] എന്ന ആയത്ത് ഭാഗീകമായി ഈ ആയത്ത് റദ്ദ് ചെയ്തിരിക്കുന്നു "വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ സംബന്ധിച്ചടത്തോളം സൌന്ദര്യം പ്രദര്‍ശിപ്പിക്കാത്തവരായിക്കൊണ്ട്‌ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ മാറ്റി വെക്കുന്നതില്‍ അവര്‍ക്ക്‌ കുറ്റമില്ല."
Sunan Abi Dawud   Book of Clothing Vol.4 Page No : 425
Sunan Abi Dawud   Book of Clothing 4111 Book 34, Hadith 92 

4) അനസ്ബിന്‍ മാലിക്കില്‍ നിന്ന് നിവേദനം : പ്രവാചകന്‍ മുപ്പത് ദിവസം ആയി ( പ്രഭാത പ്രാര്‍ത്ഥനയില്‍ ) ചെകുത്താനോട് സഹായം അഭ്യര്‍ഥിച്ചു , ബിര്‍ മൌനയില്‍ വെച്ച് അദേഹത്തിന്റെ അനുയായികളെ കൊന്നവരോട്. അദ്ദേഹം അല്ലഹുവിനെയും അദേഹത്തിന്റെ പ്രവാചകനെയും അനുസരിക്കത്തവരെയും റില്‍, ലിഹിയാന്‍, ഉസൈയ എന്നീ ഗോത്രവംശത്തിനെതിരെ ചെകുത്താനെ അഭയം പ്രാപിച്ചു. അള്ളാഹു  പ്രവച്ചകനോടുള്ള ബന്ധം മൂലം, ബിര്‍ മൌനയില്‍ വെച്ച് മുസ്ലിംകളെ കൊന്നവര്‍ക്കെതിരെ ഒരായത്ത് ഇറക്കി, ഞങ്ങള്‍ അപ്പോള്‍ ആ ആയത്ത് പാരായണം ചെയ്തു, പക്ഷെ പിന്നീട് ആ ആയത്ത് ക്യാന്‍സല്‍ ചെയ്തു. (ആയത്ത് ഇതാണ്) " നമ്മുടെ ജനതയോട് അറിയിക്കൂ , ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിനെ കണ്ട കാര്യം, എന്നിട്ട് അദ്ദേഹം ഞങ്ങളെ സന്തോഷിപ്പിച്ചു, ഞങ്ങളെ അദ്ദേഹത്തോട് നന്ദി ഉള്ളവര്‍ ആയിരിക്കും."
 
 Sahih al-Bukhari Vol.5 The Book Of Al-Maghaazi Page No : 258
Sahih al-Bukhari 4095 Book 64, Hadith 139 


5) ഇബ്നു അബ്ബാസ്‌ പറഞ്ഞു : ഈ ഖുര്‍ആന്‍ ആയത്ത്: 'കള്ളം ചെവിയോര്‍ത്ത്‌ കേള്‍ക്കുന്നവരും, നിഷിദ്ധമായ സമ്പാദ്യം ധാരാളം തിന്നുന്നവരുമത്രെ അവര്‍ [5:42]"എന്നാ ആയത്ത് ഈ ആയത്ത് റദ്ദ്ചെയ്തു "അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച്‌ തന്നതനുസരിച്ച്‌ വിധികല്‍പിക്കുക. നിനക്ക്‌ വന്നുകിട്ടിയ സത്യത്തെ വിട്ട്‌ നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്‌ [5:48]

Sunan Abi Dawud » The Office of the Judge (Kitab Al-Aqdiyah) Vol.4 Page No : 179
3590 Book 25, Hadith 20

6) ഇബനു അബ്ബാസില്‍ നിന്ന് നിവേദനം : ഈ ആയത്ത്: 'അതിനാല്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി( ച്ച്‌ അറു ) ക്കപ്പെട്ടതില്‍ നിന്നും നിങ്ങള്‍ തിന്നുകൊള്ളുക. [6:118]  റദ്ദ് ചെയ്തു, ശേഷം ഈ ആയത്തില്‍ ചെറിയ മാറ്റം വരുത്തി : 'എല്ലാ നല്ല വസ്തുക്കളും ഇന്ന്‌ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക്‌ അനുവദനീയമാണ്‌ " [05:05]

Sunan Abi Dawud » Book of Sacrifice (Kitab Al-Dahaya) Vol 3 Page no 388
2817 Book 16 Hadith 30

7)  ഇബനു അബ്ബാസ്‌ പറഞ്ഞു : ഈ ആയത്ത് "കവികളാകട്ടെ, ദുര്‍മാര്‍ഗികളാകുന്നു അവരെ പിന്‍പറ്റുന്നത്.‌ [26:224] അദ്ദേഹം (അല്ലഹു) പിന്നീട് ഇത് റദ്ദ് ചെയ്തു, എന്നിട്ട് ചെറിയ ഒരു മാറ്റം വരുത്തി എന്നിട്ട് പറഞ്ഞു:
"എന്നാല്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു" [19:60].
Sunan Abi Dawud » Kitab Al-Adab Vol 5 Page no 364
5016 Book 43 Hadith 244





























8) ഇബനു അബ്ബാസ് പറഞ്ഞു : "അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാരോ അവര്‍ തങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍കൊണ്ടും സമരം ചെയ്യുന്നതില്‍ നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാന്‍ നിന്നോട്‌ അനുവാദം ചോദിക്കുകയില്ല.[9:44] എന്നാ ആയത്ത് ഈ ആയത്ത് റദ്ദ് ചെയ്തു " അല്ലാഹുവിലും അവന്‍റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍...തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. [24:62].

Sunan Abi Dawud 2771  Book 15, Hadith 295 Vol.3 Page No : 363

9)  ഇബ്ന്‍ അസ്-സുബൈറില്‍ നിന്ന് നിവേദനം : ഞാന്‍ ഉസ്മാന്‍ ബിന്‍ അഫ്ഫനോട് പറഞ്ഞു (അദ്ദേഹം ആ സമയത്ത് ഖുര്‍ആന്‍ ശേഖരിക്കുവായിരുന്നു) ആയത്ത് നിരീക്ഷിക്കുവായിരുന്നു:-- "നിങ്ങളില്‍ നിന്ന്‌ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക്‌ ഒരു കൊല്ലത്തേക്ക്‌ ( വീട്ടില്‍ നിന്ന്‌ ) പുറത്താക്കാതെ ജീവിതവിഭവം നല്‍കാന്‍ വസ്വിയ്യത്ത്‌ ചെയ്യേണ്ടതാണ്‌.[2:240] " ഈ ആയത്ത് വേറൊരു ആയത്ത് റദ്ദ് ചെയ്തു. അതുകൊണ്ട് ഇത് എന്തിനാണ് നിങ്ങള്‍ എഴുതുന്നത് ? (അല്ലെങ്കില്‍ ഇത് ഖുറാനില്‍ നിന്ന് ഉപേക്ഷിക്കുക)?" 'ഉസ്മാന്‍ പറഞ്ഞു. " ഓ എന്റെ സഹോദര പുത്രാ! ഞാന്‍ ഒന്നും അതിന്റെ സ്ഥാനത്ത് നിന്ന് മാറ്റുകയില്ല. "
Sahih al-Bukhari Vol. 6, Book 60, Prophetic Commentary on the Qur'an (Tafseer of the Prophet (pbuh) Hadith 53 Page No : 53

ഇങ്ങനെ ആയത്തുകള്‍ ക്യാന്‍സല്‍ ചെയ്യുന്നത് കണ്ടു ഖുറൈഷി പ്രമാണികള്‍ മുഹമ്മദിനെ കളിയാക്കി അപ്പോള്‍ അടുത്ത ആയത്തു വന്നു " വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌? " [2:106]

റദ്ദ് ചെയ്യപ്പെട്ട പല ആയത്തുകളും ഉസ്മാന്‍ ക്രോഡീകരിച്ച ഖുറാനില്‍ എഴുതി ചേര്‍ത്തു, ക്യാന്‍സല്‍ ചെയ്യപെട്ട ആയത്തുകള്‍ എന്തിനാണ് ഖുറാനില്‍ ??? ഈ ഹദീസുകള്‍ സാക്ഷി നിര്‍ത്തി ഖുര്‍ആന്‍ പൂര്‍ണ്ണമാണ് എന്ന് പറയാന്‍ പറ്റുമോ ?? ഇങ്ങനെ ആയത്തുകള്‍ ഇറക്കി അഞ്ചു മിനിട്ടുകഴിയുമ്പോള്‍ വാക്കുകള്‍ മാറ്റുന്ന ആള്‍ ആണോ സര്‍വ്വശക്തന്‍ ആണ് എന്ന് പറയുന്ന അള്ളാഹു ??

ബാക്കി ഭാഗം 2- ല്‍...... കാത്തിരിക്കുക.....














Share:

Wednesday, 26 August 2015

പര്‍വ്വതങ്ങള്‍ ഭൂമിയുടെ ആണികളോ ???

പര്‍വ്വതങ്ങളെ ആണികളാക്കുകയും ( ചെയ്തില്ലേ? ) [78:7]

ഭൂമി നിങ്ങളെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക്‌ വഴി കണ്ടെത്തുവാന്‍ വേണ്ടി നദികളും പാതകളും ( അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. ) [16:15]

ഇനി പര്‍വ്വതങ്ങള്‍ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് അറിയാത്തത് കൊണ്ടുള്ള കുഴപ്പങ്ങള്‍ ആണ് മുസ്ലിംകള്‍ക്ക് സംഭവിക്കുന്നത് , പര്‍വ്വതങ്ങള്‍ ആരും ഭൂമിയില്‍ സ്ഥാപിച്ചതല്ല, അത് ഭൂമിയിലെ ഉപരിതലത്തെ വ്യതിയാനം മൂലം ലക്ഷകണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് മുകളില്‍ രൂപപ്പെടുന്നതാണ് പര്‍വ്വതങ്ങള്‍, നിങ്ങള്‍ക്ക് ഈ വീഡിയോ കണ്ടാല്‍ അത് പൂര്‍ണ്ണമായും മനസിലാകും. പര്‍വ്വതങ്ങള്‍ ഭൂമിയുടെ ആണികള്‍ ആണോ എന്നും നിങ്ങള്‍ക്ക് ഈ വീഡിയോ കണ്ടാല്‍ മനസിലാവും.


 



വിശദീകരണം : Mountains were formed as a result of Earth’s tectonic plates smashing together. The Earth’s crust is made up of multiple tectonic plates that still move today as a result of geologic activity below the surface.

Source : BBC Research

1)  ഭൂമികുലുക്കത്തിനുള്ള കാരണങ്ങള്‍
ഭൂമിയുടെ ഉപരിതലം അവിചാരിതമായി ചലിക്കുന്നതിന് ഭൂകമ്പം അഥവാ ഭൂമികുലുക്കം എന്നു പറയുന്നു. ഭൂകമ്പങ്ങൾ ദുരന്തകാരണമാകാറുണ്ട്. ഭൂമിയുടെ ഉള്ളിൽ നടക്കുന്ന രണ്ടുതരം കാര്യങ്ങൾ ഭൂകമ്പങ്ങൾക്ക് കാരണമാകാറുണ്ട്.

2) ഇനി പര്‍വ്വതങ്ങളെ ആണികള്‍ ആക്കിയത് ഭൂമി ഇളകാത്തിരിക്കാന് എന്ന് ഖുര്‍ആന്‍ പറയുന്നു, അപ്പോള്‍ ഖുര്‍ആന്‍ അടിസ്ഥാനം ആക്കി ലോകത്ത് ഭൂമികുലുക്കം ഉണ്ടാവേനെ പാടില്ല, കാരണം ഇന്ന് ഈ ഭൂമിയില്‍ ലക്ഷകണക്കിന് പര്‍വ്വതങ്ങള്‍ ഉണ്ട്. ഇനി ഖുറാനിലെ യുക്തി നോക്കാം ( ഉദാഹരണം മാത്രം )



ഭൂമി നിങ്ങളെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു [16:15]. അല്ലെങ്കിലും ഒന്ന് ചിന്തിച്ചു നോക്കുക ഭൂമി ഇളകാതിരിക്കുവാന്‍ ഭൂമിക്കുള്ളില്‍ കുറെ പര്‍വ്വതങ്ങള്‍ സ്ഥാപിച്ചിട്ട് എന്ത് കാര്യം ?? രണ്ടാമത്തെ ചിത്രത്തിലേത് പോലെ ആണ് ആണ് എങ്കില്‍ ഖുര്‍ആന്‍ പറയുന്നത് ശെരിയാണ്, ആരുടെ ഭാരം കൊണ്ടും ഭൂമി ഇളകില്ല.. കാരണം അത് ഒന്നില്‍ തറച്ചു വെച്ചിരിക്കുകയാണ്. എന്നാല്‍ അല്ലെ ഭൂമില്‍ ഇളകാതിരിക്കൂ. ( മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം ഒരു ഉദാഹരണം മാത്രം ആയി കാണുക )


* അഥവാ, ഭൂമിയെ നിരന്ന ഒരു സ്ഥലം ആക്കിയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന്‌ ഉറപ്പ്‌ നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? ( അതോ അവരുടെ ദൈവങ്ങളോ? ) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല. [27:61]

ഈ ആയത്തിനുള്ള Tafsir Ibn Kathir വിവരണം കൂടി നോക്കുക. ഇതില്‍ പറയുന്നത് ഭൂമി ഉറപ്പിച്ചു ഇളക്കമില്ലാത്ത രീതിയില്‍ നിര്‍ത്തിയിരിക്കുന്ന Adobe ( വാസസ്ഥാനം ) ആണ് എന്ന്, അതായത് ഭൂമി കറങ്ങുന്നില്ല ഒരു നിശ്ചിത സ്ഥലത്ത് ഉറപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് എന്ന് ഈ ആയത്തിന് ഇബനു കതിര്‍ വിവരണം നല്‍കുന്നത്.

(61. Is not He Who has made the earth as a fixed abode, and has placed rivers in its midst, and has placed firm mountains therein, and has set a barrier between the two seas (of salt and sweet water) Is there any ilah (god) with Allah Nay, but most of them know not!) Allah says:
 ﴿أَمَّن جَعَلَ الاٌّرْضَ قَرَاراً﴾

(Is not He Who has made the earth as a fixed abode,) meaning, stable and stationary, so that it does not move or convulse, because if it were to do so, it would not be a good place for people to live on. But by His grace and mercy, He has made it smooth and calm, and it is not shaken or moved. This is like the Ayah,
﴿اللَّهُ الَّذِى جَعَـلَ لَكُـمُ الاٌّرْضَ قَـرَاراً وَالسَّمَآءَ بِنَـآءً﴾

ഇതില്‍ നിന്ന് വ്യക്തമാകുന്നത് ചിത്രം രണ്ടു പോലെ തന്നെയാണ് ഖുറാനിലെ ഭൂമിയുടെ ഘടന.

( വിശ്വസയോഗ്യമാകത്തവര്‍ Tafsir Ibn Kathir വായിച്ചു നോക്കി അന്യോഷണം നടത്തിയ ശേഷം മാത്രം വിശ്വസിക്കുക )

Share:

Monday, 24 August 2015

മറ്റുള്ളര്‍ പറഞ്ഞതും ഖുറാനില്‍ !!! Updation Progressing

ഉമര്‍ പറഞ്ഞു : മൂന്ന് സന്ദര്‍ഭങ്ങളില്‍ എന്റെ അഭിപ്രായങ്ങള്‍ ഖുറാനില്‍ വന്നു. `ഞാന്‍ പറഞ്ഞു,
1) അല്ലാഹുവിന്റെ ദൂതനെ, ഇബ്രഹാമിന്റെ സങ്കേതത്തെ പള്ളിയാക്കി എടുക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചപ്പോള്‍, അത് അന്ഗീകരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞത് ആയത്തായി വന്നു " ആ ഭവനത്തെ ( കഅ്ബയെ ) ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും ( ഓര്‍ക്കുക. ) ഇബ്രാഹീം നിന്ന്‌ പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര ( പ്രാര്‍ത്ഥന ) വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്‌, ത്വവാഫ്‌ ( പ്രദക്ഷിണം ) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ്‌ ( ഭജന ) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന ( പ്രാര്‍ത്ഥിക്കുന്ന ) വര്‍ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു (2:125).  

2) നബിയെ അങ്ങയുടെ ഭാര്യമാരുടെ വീട്ടില്‍ നല്ലതും ചീത്തയായ ആള്‍ക്കാര്‍ വന്നു പോകുന്നു. അവരോടു ഞാന്‍ ഹിജാബ് പാലിക്കാന്‍ പറഞ്ഞപ്പോള്‍ അആനു ഹിജാബിന്റെ ആയത്ത് വന്നത് ' സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമകള്‍ ) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം ' (24:31),  നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു (33:59)

3) നബിയുടെ ഭാര്യമാര്‍ അദ്ധേഹത്തോട് പിണങ്ങി സംഘടിച്ചു നിന്ന സന്ദര്‍ഭത്തില്‍ ഞാന്‍ അവരോടു പറഞ്ഞു " ( പ്രവാചകപത്നിമാരേ, ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ പകരം നല്‍കിയേക്കാം' ഉടനെ അതെ വാക്യം തന്നെ ഖുര്‍ആന്‍ആയത്ത്ആയി അവതരിച്ചു " ( പ്രവാചകപത്നിമാരേ, ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ പകരം നല്‍കിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ" (66:5).


Sahih al-Bukhari Vol.1 The Book Of Salat Page No : 265
Sahih al-Bukhari 402  Book 8, Hadith 53
http://sunnah.com/bukhari/8/53

* ഉമറില്‍ നിന്ന് നിവേദനം : പ്രവാചക പത്നിമാര്‍ അസൂയ മൂത്തപ്പോള്‍, അവര്‍ പരസ്പരം പ്രവാചകന് എതിരായി  പിന്തുണ കൊടുത്തു, അതുകൊണ്ട് ഞാന്‍ അവരോടു പറഞ്ഞു, "( പ്രവാചകപത്നിമാരേ, ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ പകരം നല്‍കിയേക്കാം".അതുകൊണ്ട് ഈ വെളിപാട് ഇറങ്ങി (66:5) [( പ്രവാചകപത്നിമാരേ, ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ പകരം നല്‍കിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ.]

Sahih al-Bukhari Vol.6 Page No 365-366
Sahih al-Bukhari Prophetic Commentary on the Qur'an Vol. 6, Book 60, Hadith 438
http://sunnah.com/urn/45930

.
Share:

ഖുര്‍ആന്‍ ദൈവത്തിന്റെതല്ല എന്നതിന് ഒന്നാമത്തെ തെളിവ് !!!

 * നമ്മുടെ ദാസന്‌ നാം അവതരിപ്പിച്ചുകൊടുത്തതിനെ ( വിശുദ്ധ ഖുര്‍ആനെ ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ ( അതാണല്ലോ വേണ്ടത്‌ ). [2:23] http://quran.com/2/23

* അതല്ല, അദ്ദേഹം ( നബി ) അത്‌ കെട്ടിച്ചമച്ചതാണ്‌ എന്നാണോ അവര്‍ പറയുന്നത്‌? ( നബിയേ, ) പറയുക: എന്നാല്‍ അതിന്ന്‌ തുല്യമായ ഒരു അദ്ധ്യായം നിങ്ങള്‍ കൊണ്ടു വരൂ. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ക്ക്‌ സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍. [10:38] http://quran.com/10/38

 * അതല്ല, അദ്ദേഹം അത്‌ കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? പറയുക: എന്നാല്‍ ഇതുപേലെയുള്ള പത്ത്‌ അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത്‌ നിങ്ങള്‍ കൊണ്ട്‌ വരൂ. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ക്ക്‌ സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍. [11:13] http://quran.com/11/13

* ( നബിയേ, ) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന്‌ കൊണ്ട്‌ വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന്‌ അവര്‍ കൊണ്ട്‌ വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക്‌ പിന്തുണ നല്‍കുന്നതായാല്‍ പോലും. [17:88] http://quran.com/17/88

ഈ വചനം ആണ് മുസ്ലിം സുഹൃത്തുക്കള്‍ ഇസ്ലാം വലിയ സംഭവം ആണ് എന്ന് പറഞ്ഞു പൊക്കിപ്പിടിച്ചുകൊണ്ട് നടക്കുന്നത് !!! ഈ വചനത്തില്‍ എന്ത് ദൈവീകതയാണ് ഉള്ളത് ??? ദൈവം എന്തിനു അദ്ദേഹത്തിന്റെ ആയിരകണക്കിന് സൃഷ്ടികള്‍ ഒന്ന് മാത്രം ആയ മനുഷ്യരെ മറ്റൊരു ഖുര്‍ആന്‍ ആയത്ത് എഴുതാന്‍ വെല്ലുവിളിക്കണം ???  ഉദാഹരണത്തിന്.... 

നിങ്ങളുടെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന മകന്റെ / മകളുടെ അടുത്ത് ചെന്ന് നിങ്ങള്‍ എഴുതിയ പുസ്തകം  പൊക്കിപിടിച്ച് നിങ്ങള്‍ പറയുവാണ് "നിങ്ങള്‍  എന്റെ പുസ്തകത്തെപറ്റി സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക " എന്ന് ഇത് കേള്‍ക്കുന്ന നിങ്ങളുടെ സുഹൃത്ത്/ഭാര്യ അപ്പോള്‍ നിങ്ങളെ പറ്റി എന്ത് വിചാരിക്കും ??? നിങ്ങള്‍ വലിയ സംഭവം ആണെന്ന് വിചാരിക്കുമോ ??? അതോ നിങ്ങള്‍ക്ക് വട്ടാണെന് വിചാരിക്കുമോ ???ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടന്തം എന്ന് മാത്രമേ എനിക്ക് പറയാന്‍ ഒള്ളൂ !!!!
Share:

Friday, 21 August 2015

സൂര്യന്‍ അസ്തമിക്കുന്നത് ചെളി തടാകത്തില്‍ : ഖുര്‍ആന്‍




* അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത്‌ ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ്‌ പോകുന്നതായി അദ്ദേഹം കണ്ടു. അതിന്‍റെ അടുത്ത്‌ ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി.( അദ്ദേഹത്തോട്‌ ) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നിനക്ക്‌ ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക്‌ അവരില്‍ നന്‍മയുണ്ടാക്കാം. 18:86 quran.com/18/86

ഇതാണ് സോളാര്‍ സിസ്റ്റം - ഇതില്‍ നടക്കു കാണുന്നതാണ് സൂര്യന്‍ !!! ഇതില്‍ എവിടെയാണ് ചെളിതടാകം ?? !!!!ബുദ്ധിയുള്ളവര്‍ക്ക് ചിന്തിക്കാം !!!
Share:

Thursday, 20 August 2015

മനുഷ്യരോട് സംശയം ചോദിക്കുന്ന അള്ളാഹു ??!!!



* അതല്ല, ആധിപത്യത്തില്‍ വല്ല വിഹിതവും അവര്‍ക്കുണ്ടോ? എങ്കില്‍ ഒരു അണുവോളവും അവര്‍ മനുഷ്യര്‍ക്ക്‌ നല്‍കുമായിരുന്നില്ല ? [4:53] http://quran.com/4/53


അതല്ല ?, ആധിപത്യത്തില്‍ വല്ല വിഹിതവും അവര്‍ക്കുണ്ടോ? അവര്‍ ചെയ്തെങ്കില്‍ അവർ അതിൽ യാതൊരു വിഹിതവും അവർ രാജ്യത്തിൽ ഒരു പങ്കുമില്ല, അവർ ചെയ്തു പോലും, പിന്നെ അവർ ജനത്തിന്റെ ഒരൊറ്റ തീയതി-സ്പോട്ട്, എന്നതാണ്, [പോലും] കൊടുക്കുക മനസ്സില്ലാതെ കാരണം അവരുടെ പിശുക്ക് വ്യാപ്തിയെ ഒരു തീയതി-കുഴിയിൽ പിൻവശത്ത് ന് ചെറിയ പുള്ളി പോലെ വിലയില്ലാത്ത.

Or have they a share in the Kingdom?, that is to say, they have no share in it whatever, and even if they did, then they would not give the people a single date-spot, that is, [not even] something as worthless as the tiny spot on the back of a date-pit, because of the extent of their niggardliness. [
Tafsir al-Jalalayn ]

സര്‍വ്വശക്തന്‍ ആയ , എല്ലാം മുന്‍കൂട്ടി അറിയാവുന്ന , അള്ളാഹു ഉദ്ദേശിച്ചാല്‍ അല്ലാതെ അവര്‍ ഉദ്ധേശിക്കില്ല എന്നും പറയുന്ന ഈ അള്ളാഹു എന്തിനു വെറും മനുഷ്യജീവികള്‍ ആയ അദ്ദേഹത്തിന്റെ കോടികണക്കിന് സൃഷ്ടികളില്‍ ഒന്ന് മാത്രം ആയ മനുഷ്യരോട് എന്തിനു ചോദ്യം ചോദിക്കണം ?? എല്ലാം മുന്‍കൂട്ടി അറിയുന്ന ദൈവം ആണ് അള്ളാഹു എങ്കില്‍ ഈ ചോദ്യത്തിന്റെ ആവിശ്യം ഇല്ലാ !!!! നിങ്ങള്‍ പറയു ???
Share:

മുഹമ്മദ്‌ എന്ന വ്യക്തി !!!

* അനസ്‌ നിവേദനം: ‘നബി നിന്നുകൊണ്ട് കുടിക്കുന്നത് വിരോധിച്ചിട്ടുണ്ട് '


Vol.5 The Book of Drinks [5274] Page No : 372
Sahih Muslim 2024 Book 36, Hadith 148
Source : http://sunnah.com/muslim/36/148


*  ഇബ്നു അബ്ബാസ്‌ നിവേദനം: നബി കഅ്ബത്തിന്‍റെ അടുത്തുവെച്ചു സംസം വെള്ളം ആവശ്യപ്പെട്ടു. ഞാന്‍ സംസം വെള്ളം കുടിക്കാന്‍ കൊടുത്തപ്പോള്‍ നിന്നു കൊണ്ട് കുടിച്ചു.

Vol.5 The Book of Drinks [5280] Page No : 375
Sahih Muslim 2027 a Book 36, Hadith 154
Source : http://sunnah.com/muslim/36/154

മുഹമ്മദിന് ദാഹം വന്നപ്പോ മുഹമ്മദ്‌ പണ്ട് താന്‍ പറഞ്ഞ സകല കാര്യങ്ങളും മറന്നു പോയി, നിന്ന നില്‍പ്പില്‍ത്തന്നെ വെള്ളം കുടിച്ചു ദാഹം തീര്‍ത്തതിനു ശേഷമാണു മുഹമ്മദ്‌ പാത്രം താഴെ വെച്ചത് !!!



Share:

Tuesday, 18 August 2015

മുസ്ലിംകളെ മരണത്തിലേക്ക് കൊതിപ്പിക്കുന്ന ഇസ്ലാമിക സ്വര്‍ഗ്ഗം


* ദൃഷ്ടി നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകള്‍അവരുടെ അടുത്ത്‌ഉണ്ടായിരിക്കും.[37:48] http://quran.com/37/48

* സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും അവര്‍. [37:49] http://quran.com/37/49

* അവരുടെ അടുത്ത്‌ ദൃഷ്ടി നിയന്ത്രിക്കുന്ന സമവയസ്ക്കരായ സ്ത്രീകളുണ്ടായിരിക്കും. [38:52] http://quran.com/38/52

* അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. [55:56] http://quran.com/55/56

* കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍! [55:72] http://quran.com/55/72

* അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. [55:74] http://quran.com/55/74

* സ്വര്‍ണനൂലുകൊണ്ട്‌ മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും. അവര്‍. [56:15] http://quran.com/56/15

* അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും. [56:16] http://quran.com/56/16

* നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും. [56:17] http://quran.com/56/17

* കോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കൊണ്ട്‌. [56:18] http://quran.com/56/18

* അതു ( കുടിക്കുക ) മൂലം അവര്‍ക്ക്‌ തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല. [56:19] http://quran.com/56/19

* അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും. [56:19] http://quran.com/56/19

* വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവര്‍ക്കുണ്ട്‌.) [56:22] http://quran.com/56/22

* ( ചിപ്പികളില്‍ ) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍, [56:23] http://quran.com/56/23

* അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച്‌ കേള്‍ക്കുകയില്ല. [56:25] http://quran.com/56/25

* സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ. [56:26] http://quran.com/56/26

* അടുക്കടുക്കായി കുലകളുള്ള വാഴ, [56:29] http://quran.com/56/29

* വിശാലമായ തണല്‍, [56:30] http://quran.com/56/30

* സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം, [56:31] http://quran.com/56/31

* ധാരാളം പഴവര്‍ഗങ്ങള്‍, [56:32] http://quran.com/56/32

* നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ [56:33] http://quran.com/56/33

 * ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍. [56:34] http://quran.com/56/34

* തീര്‍ച്ചയായും അവരെ ( സ്വര്‍ഗസ്ത്രീകളെ ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌. [56:35] http://quran.com/56/35

* അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു. [56:36] http://quran.com/56/36

* സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു. [56:37] http://quran.com/56/37

* (നബിയേ, ) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌ താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ ലഭിക്കുവാനുണ്ടെന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കുക. അതിലെ ഓരോ വിഭവവും ഭക്ഷിക്കുവാനായി നല്‍കപ്പെടുമ്പോള്‍, ഇതിന്‌ മുമ്പ്‌ ഞങ്ങള്‍ക്ക്‌ നല്‍കപ്പെട്ടത്‌ തന്നെയാണല്ലോ ഇതും എന്നായിരിക്കും അവര്‍ പറയുക. ( വാസ്തവത്തില്‍ ) പരസ്പര സാദൃശ്യമുള്ള നിലയില്‍ അതവര്‍ക്ക്‌ നല്‍കപ്പെടുകയാണുണ്ടായത്‌.പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെ ഉണ്ടായിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും. [2:25] http://quran.com/2/25

* ( നബിയേ, ) പറയുക: അതിനെക്കാള്‍ ( ആ ഇഹലോക സുഖങ്ങളെക്കാള്‍ ) നിങ്ങള്‍ക്ക്‌ ഗുണകരമായിട്ടുള്ളത്‌ ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക്‌ തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും ( അവര്‍ക്കുണ്ടായിരിക്കും. ) കൂടാതെ അല്ലാഹുവിന്‍റെ പ്രീതിയും. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു. [3:15] http://quran.com/3/15

* അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു! [3:136] http://quran.com/3/136

* അപ്പോള്‍ അവരുടെ രക്ഷിതാവ്‌ അവര്‍ക്ക്‌ ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന്‌ ഉല്‍ഭവിച്ചവരാകുന്നു. ആകയാല്‍ സ്വന്തം നാട്‌ വെടിയുകയും, സ്വന്തം വീടുകളില്‍ നിന്ന്‌ പുറത്താക്കപ്പെടുകയും, എന്‍റെ മാര്‍ഗത്തില്‍ മര്‍ദ്ദിക്കപ്പെടുകയും, യുദ്ധത്തില്‍ ഏര്‍പെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക്‌ ഞാന്‍ അവരുടെ തിന്‍മകള്‍ മായ്ച്ചുകൊടുക്കുന്നതും, താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്‌. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമത്രെ അത്‌. അല്ലാഹുവിന്‍റെ പക്കലാണ്‌ ഉത്തമമായ പ്രതിഫലമുള്ളത്‌. [3:195] http://quran.com/3/195

* എന്നാല്‍ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച്‌ ജീവിച്ചതാരോ അവര്‍ക്കാണ്‌ താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുള്ളത്‌. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള സല്‍ക്കാരം! അല്ലാഹുവിന്‍റെ അടുക്കലുള്ളതാകുന്നു പുണ്യവാന്‍മാര്‍ക്ക്‌ ഏറ്റവും ഉത്തമം. [3:198] http://quran.com/3/198

* വരിവരിയായ്‌ ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക്‌ ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും. [52:20] http://quran.com/52/20

* അവര്‍ക്ക്‌ ( പരിചരണത്തിനായി ) ചെറുപ്പക്കാര്‍ അവരുടെ അടുത്ത്‌ ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കും. അവര്‍ സൂക്ഷിച്ച്‌ വെക്കപ്പെട്ട മുത്തുകള്‍ പോലെയിരിക്കും [52:24] http://quran.com/52/24

* നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും. [56:17] http://quran.com/56/17

* അതായത്‌ അവിടത്തെ ( സ്വര്‍ഗത്തിലെ ) സല്‍സബീല്‍ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം. [76:18] http://quran.com/76/18

* അനശ്വര ജീവിതം നല്‍കപ്പെട്ട ചില കുട്ടികള്‍ അവര്‍ക്കിടയിലൂടെ ചുറ്റി നടന്നുകൊണ്ടുമിരിക്കും. അവരെ നീ കണ്ടാല്‍ വിതറിയ മുത്തുകളാണ്‌ അവരെന്ന്‌ നീ വിചാരിക്കും. [76:19] http://quran.com/76/19

* സൂക്ഷ്മതയുള്ളവര്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്‌. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക്‌ ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്‌. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്‌. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്‌. ( ഈ സ്വര്‍ഗവാസികളുടെ അവസ്ഥ ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത്‌ അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും. [47:15] http://quran.com/47/15

* അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു! [3:136] http://quran.com/3/136

* എന്നാല്‍ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച്‌ ജീവിച്ചതാരോ അവര്‍ക്കാണ്‌ താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുള്ളത്‌. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള സല്‍ക്കാരം! അല്ലാഹുവിന്‍റെ അടുക്കലുള്ളതാകുന്നു പുണ്യവാന്‍മാര്‍ക്ക്‌ ഏറ്റവും ഉത്തമം. [3:198] http://quran.com/3/198

* സൂക്ഷ്മത പാലിച്ചവര്‍ തീര്‍ച്ചയായും നിര്‍ഭയമായ വാസസ്ഥലത്താകുന്നു. [44:51] http://quran.com/44/51

* തോട്ടങ്ങള്‍ക്കും അരുവികള്‍ക്കുമിടയില്‍ [44:52] http://quran.com/44/52

* വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ തീര്‍ച്ചയായും അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്‌. അവര്‍ക്കവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കപ്പെടുന്നതാണ്‌. പട്ടായിരിക്കും അവര്‍ക്ക്‌ അവിടെയുള്ള വസ്ത്രം. [22:23] http://quran.com/22/23

* സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ ( ഇതത്രെ: ) അതിന്‍റെ താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അതിലെ കനികളും അതിലെ തണലും ശാശ്വതമായിരിക്കും. അതത്രെ സൂക്ഷ്മത പാലിച്ചവരുടെ പര്യവസാനം. സത്യനിഷേധികളുടെ പര്യവസാനം നരകമാകുന്നു. [13:35] http://quran.com/13/35

* അവ രണ്ടിലും ഒഴുകികൊണ്ടിരിക്കുന്ന രണ്ടു അരുവികളുണ്ട്‌. [55:50] http://quran.com/55/50

* അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ടു അരുവികളുണ്ട്‌. [55:66] http://quran.com/55/56

* അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട്‌ (അവര്‍ ചുറ്റി നടക്കും.) [56:21] http://quran.com/56/21

* അവര്‍ കൊതിക്കുന്ന തരത്തിലുള്ള പഴവും മാംസവും നാം അവര്‍ക്ക്‌ അധികമായി നല്‍കുകയും ചെയ്യും. [52:22] http://quran.com/52/22

* വിവിധ തരം പഴവര്‍ഗങ്ങള്‍. അവര്‍ ആദരിക്കപ്പെടുന്നവരായിരിക്കും.[37:42] http://quran.com/37/42

* സ്വര്‍ണത്തിന്‍റെ തളികകളും പാനപാത്രങ്ങളും അവര്‍ക്ക്‌ ചുറ്റും കൊണ്ടു നടക്കപ്പെടും. മനസ്സുകള്‍ കൊതിക്കുന്നതും കണ്ണുകള്‍ക്ക്‌ ആനന്ദകരവുമായ
കാര്യങ്ങള്‍ അവിടെ ഉണ്ടായിരിക്കും. നിങ്ങള്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും. [43:71] http://quran.com/43/71

* നിങ്ങള്‍ക്കതില്‍ പഴങ്ങള്‍ ധാരാളമായി ഉണ്ടാകും. അതില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ഭക്ഷിക്കാം. [43:73] http://quran.com/43/73

* തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന്‌ രണ്ട്‌ സ്വര്‍ഗത്തോപ്പുകളുണ്ട്‌. [55:46] http://quran.com/55/46

* പല തരം സുഖഐശ്വര്യങ്ങളുള്ള രണ്ടു ( സ്വര്‍ഗത്തോപ്പുകള്‍ ) [55:48] http://quran.com/55/48

* അവ രണ്ടിലും ഓരോ പഴവര്‍ഗത്തില്‍ നിന്നുമുള്ള ഈ രണ്ടു ഇനങ്ങളുണ്ട്‌. [55:52] http://quran.com/55/52

* അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും. [55:58] http://quran.com/55/58

* കടും പച്ചയണിഞ്ഞ രണ്ടുസ്വര്‍ഗത്തോപ്പുകള്‍ [55:64] http://quran.com/55/64

* അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്‌. ഈന്തപ്പനകളും റുമാമ്പഴവുമുണ്ട്‌. [55:68] http://quran.com/55/68

* അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്‌. [55:70] http://quran.com/55/70

* പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും ചാരി കിടക്കുന്നവര്‍ ആയിരിക്കും അവര്‍.  [55:76] http://quran.com/55/76

* തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും.[78:33] http://quran.com/78/33 

* മുള്ളിലാത്ത ഇലന്തമരം, [56:28] http://quran.com/56/28

* ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍. [56:34] http://quran.com/56/34

* അവര്‍ ക്ഷമിച്ചതിനാല്‍ സ്വര്‍ഗത്തോപ്പും പട്ടു വസ്ത്രങ്ങളും അവര്‍ക്കവന്‍ പ്രതിഫലമായി നല്‍കുന്നതാണ്‌. [76:12] http://quran.com/76/12

* അവരവിടെ സോഫകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. വെയിലോ കൊടും തണുപ്പോ അവര്‍ അവിടെ കാണുകയില്ല. [76:13] http://quran.com/76/13

* ആ സ്വര്‍ഗത്തിലെ തണലുകള്‍ അവരുടെ മേല്‍ അടുത്തു നില്‍ക്കുന്നതായിരിക്കും. അതിലെ പഴങ്ങള്‍ പറിച്ചെടുക്കാന്‍ സൌകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു. [76:14] http://quran.com/76/14

* വെള്ളിയുടെ പാത്രങ്ങളും ( മിനുസം കൊണ്ട്‌ ) സ്ഫടികം പോലെയായിതീര്‍ന്നിട്ടുള്ള കോപ്പകളുമായി അവര്‍ക്കിടയില്‍ ( പരിചാരകന്‍മാര്‍ ) ചുറ്റി നടക്കുന്നതാണ്‌. [76:15] http://quran.com/76/15

* വെള്ളിക്കോപ്പകള്‍. അവര്‍ അവയ്ക്ക്‌ ( പാത്രങ്ങള്‍ക്ക്‌ ) ഒരു തോതനുസരിച്ച്‌ അളവ്‌ നിര്‍ണയിച്ചിരിക്കും. [76:16] http://quran.com/76/16

* ഇഞ്ചിനീരിന്‍റെ ചേരുവയുള്ള ഒരു കോപ്പ അവര്‍ക്ക്‌ അവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്‌. [76:17]  http://quran.com/76/17

* അതായത്‌ അവിടത്തെ ( സ്വര്‍ഗത്തിലെ ) സല്‍സബീല്‍ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം. [76:18] http://quran.com/76/18

* അനശ്വര ജീവിതം നല്‍കപ്പെട്ട ചില കുട്ടികള്‍ അവര്‍ക്കിടയിലൂടെ ചുറ്റി നടന്നുകൊണ്ടുമിരിക്കും. അവരെ നീ കണ്ടാല്‍ വിതറിയ മുത്തുകളാണ്‌ അവരെന്ന്‌ നീ വിചാരിക്കും. [76:19] http://quran.com/76/19

* അവിടം നീ കണ്ടാല്‍ സുഖാനുഗ്രഹവും വലിയൊരു സാമ്രാജ്യവും നീ കാണുന്നതാണ്‌. [76:20] [76:19] http://quran.com/76/20

* തോട്ടങ്ങള്‍ക്കും അരുവികള്‍ക്കുമിടയില്‍ [44:52] http://quran.com/44/52

* നേര്‍ത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവര്‍ ധരിക്കും. അവര്‍ അന്യോന്യം അഭിമുഖമായിട്ടായിരിക്കും ഇരിക്കുന്നത്‌. [44:53] http://quran.com/44/53

അവരുടെ മേല്‍ പച്ച നിറമുള്ള നേര്‍ത്ത പട്ടുവസ്ത്രങ്ങളും കട്ടിയുള്ള പട്ടു വസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്ക്‌ അണിയിക്കപ്പെടുന്നതാണ്‌. അവര്‍ക്ക്‌ അവരുടെ രക്ഷിതാവ്‌ തികച്ചും ശുദ്ധമായ പാനീയം കുടിക്കാന്‍ കൊടുക്കുന്നതുമാണ്‌. [76:21] http://quran.com/76/21
 
അനസ്‌ ബ്നു മാലിക്‌ നിവേദനം: നബി പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ ഒരു ചന്തയുണ്ട്. എല്ലാ വെള്ളിയാഴ്ചയും അവരതില്‍ പോകും. അപ്പോള്‍ വടക്കന്‍ കാറ്റ് അടിച്ചു വീശുകയും അത് അവരുടെ മുഖങ്ങളിലും വസ്ത്രങ്ങളിലും കസ്തൂരി ഗന്ധം അടിക്കുകയും ചെയ്യും. അപ്പോള്‍ അവരുടെ ഭംഗിയും സൗന്ദര്യവും വര്‍ദ്ധിക്കും. അവര്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിരിക്കെ അവര്‍ അവരുടെ കുടുംബങ്ങളിലേക്ക് പോകും. അപ്പോള്‍ അവരുടെ കുടുംബങ്ങള്‍ അവരോടു പറയും: അല്ലാഹുവാണെ സത്യം. ഞങ്ങളില്‍ (നിന്ന് പോയതിനു ശേഷം) നിങ്ങള്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്. അപ്പോള്‍ അവര്‍ പറയും: നിങ്ങള്‍ക്കും. അല്ലാഹു തന്നെയാണ് സത്യം. നിങ്ങള്‍ക്കും ഞങ്ങള്‍ (പോയതിനു ശേഷം) ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്.
Book : Sahih Muslim 2833
           Book 53, Hadith 15 : http://sunnah.com/muslim/53/15

ഇസ്ലാം വെറും അന്നുകാലത്തെ അറബികളെ സുഖിപ്പിക്കാന്‍ വേണ്ടി ഒരു മനുഷ്യന്റെ ഭാവനയില്‍ ഉദിച്ച ഒരു തിരകഥ മാത്രം ആണ് എന്ന് ഇതില്‍ കൂടുതല്‍ തെളിവ് വേണം എന്ന് തോന്നുന്നില്ല !!!!

Courtesy & Thanks to : Sathyamargam
Share:

ഇസ്ലാം പ്രചരിപ്പിക്കാന്‍ ഉണ്ടാക്കുന്ന നുണകഥകള്‍ ഭാഗം - 1

ഇസ്ലാം പ്രചരിപ്പിക്കാന്‍ ഉണ്ടാക്കുന്ന നുണകഥകള്‍ , ഇവിടെ ധനലക്ഷ്മി എന്നാ ആന്ദ്രാപ്രദേശ്കാരിയുടെ അക്കൗണ്ട്‌ ഉപയോഗിച്ചാണ് ഇവര്‍ പ്രചരണം ആയി ഇറങ്ങിയിരിക്കുന്നത് !!!! 


https://www.facebook.com/dhanalakshmi.vangapati എന്നാ അക്കൗണ്ടില്‍ അവസാനം ആയി പോസ്റ്റ്‌ ഇട്ടത് ഓഗസ്റ്റ്‌ മാസം അഞ്ചാം തിയതി ആണ്. പക്ഷെ 16 ആം തിയതി നരേന്ദ്ര മോഡി യു.എ.ഇ യില്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് അവിടെത്തെ ക്ഷേത്ര നിര്‍മ്മാണത്തെപ്പറ്റി തിരുമാനം ഉണ്ടായത്.പോസ്റ്റ്‌ ഇട്ടത് അതും മലയാള ഭാഷ പോലും അറിയാത്ത തെലുഗുകാരി.


കേരളത്തില്‍ ഉള്ള സ്ത്രീകളുടെ അക്കൗണ്ട്‌ മതപ്രചാരകര്‍ ഉപയോഗിക്കാത്തത് ആ വ്യക്തി അറിഞ്ഞു കഴിഞ്ഞാല്‍ തന്ത്രം എല്ലാം പാളും പിന്നീട് മതപ്രചാരണത്തെ വളരെ മോശമായി ബാധിക്കും എന്ന് ഇവര്‍ക്ക് വ്യക്തം ആയി അറിയാം... 

* Parvathi Menon എന്നാ ഫെയിക്ക് അക്കൗണ്ടിന്റെ പോസ്റ്റ്‌ ചെയ്തു എന്നാ രീതിയില്‍ എഡിറ്റ്‌ ചെയ്തു ഉണ്ടാക്കിയിരിക്കുന്ന പോസ്റ്റ്‌. എഡിറ്റിംഗ് ആണോ എന്ന് സംശയം ഉള്ളവര്‍ "Parvathi Menon" പോസ്റ്റ്‌ ചെയ്തു എന്ന് തെളിയിക്കുന്ന ഭാഗം Snipping Tool ഉപയോഗിച്ച് കട്ട്‌ ചെയ്തു Snap ആയി ഇട്ടിരിക്കുന്നതാണ് , അതില്‍ എഴുതിയിരിക്കുന്ന ഭാഗം വേറെ കട്ട്‌ ചെയ്തു വെച്ചിരിക്കുന്നതാണ് അത് ആ Profile ല്‍ എഴുതിയിരിക്കുന്ന പേരിനൊപ്പം ടാഗ് ചെയ്തിരിക്കുന്നതില്‍ 3 other എന്നിരിക്കുന്ന ഭാഗത്തെ "r" നോക്കൂ, അത് പക്സുതിയെ ഒള്ളൂ , 'r' കഴിഞ്ഞും അതിന്റെ താഴെ എഴുതിയിരിക്കുന്ന ടെക്സ്റ്റ്‌ സ്രെധിച്ചാല്‍ മനസിലാവും. കാരണം നമുക്ക് Rectangular Shape ല്‍ മാത്രമേ കട്ട്‌ ചെയ്യാന്‍ പറ്റൂ. ആ പ്രൊഫൈല്‍ ല്‍ പോസ്റ്റ്‌ ചെയ്ത ഏതോ ഒരു പോസ്റ്റിന്റെ പേരിനൊപ്പം ടാഗ് ചെയ്തിരിക്കുന്ന ആ ഭാഗം മാത്രം കട്ട്‌ ചെയ്തു ഇതില്‍ കയറ്റിയതാനെന്നു. ഹിന്ദു ക്രിസ്തുമാതക്കാരെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കാന്‍ ഉണ്ടാക്കിവിടുന്ന Fake പോസ്റ്റുകള്‍ മാത്രം ആണ് ഇത്. വ്യജപ്രച്ചരണങ്ങള്‍ അവസാനിപ്പിക്കൂ...


Share:

Monday, 17 August 2015

സംസാരിക്കുന്ന ഭൂമിയും, പാട്ട് പാടുന്ന പര്‍വ്വതവും !!!

* തീര്‍ച്ചയായും ദാവൂദിന്‌ നാം നമ്മുടെ പക്കല്‍ നിന്ന്‌ അനുഗ്രഹം നല്‍കുകയുണ്ടായി.( നാം നിര്‍ദേശിച്ചു: ) പര്‍വ്വതങ്ങളേ, നിങ്ങള്‍ അദ്ദേഹത്തോടൊപ്പം ( കീര്‍ത്തനങ്ങള്‍ ) ഏറ്റുചൊല്ലുക. പക്ഷികളേ, നിങ്ങളും നാം അദ്ദേഹത്തിന്‌ ഇരുമ്പ്‌ മയപ്പെടുത്തികൊടുക്കുകയും ചെയ്തു. [35:10] http://quran.com/34/10

{ ولقد آتينا داود منا فضلا } نبوة وكتابا وقلنا { يا جبال أوّبي } رجعي { معه } بالتسبيح { والطير } بالنصب عطفا على محل الجبال، أي ودعوناها تسبح معه { وألنا له الحديد } فكان في يده كالعجين. 

And verily We bestowed on David a [great] favour from Us — prophethood and scripture — and We said: ‘O mountains, repeat with him [in praise], by making glorifications, and the birds [too]!’ (read wa’l-tayra in the accusative as a supplement to the [syntactical] locus of jibāl, ‘mountains’, in other words, and We also called on them to glorify [God] with him). And We made iron malleable for him, so that it was as dough in his hands. [English & Arabic Tafsir] 

* തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം ( ഉത്തരവാദിത്തം ) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത്‌ ഏറ്റെടുക്കുന്നതിന്‌ അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക്‌ പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത്‌ ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.[33:72] http://quran.com/33/72

{إنا عرضنا الأمانة} الصلوات وغيرهما مما في فعلها من الثواب وتركها من العقاب { على السماوات والأرض والجبال } بأن خلق فيهما فهما ونطقا { فأبين أن يحملنها وأشفقن } خفن { منها وحملها الإنسان } آدم بعد عرضها عليه { إنه كان ظلوما} لنفسه بما حمله { جهولا} به .

Indeed We offered the Trust — [the obligation to] prayer and other matters which, when performed, result in reward and when neglected, result in punishment — to the heavens and the earth and the mountains, and created in them the power of comprehension and speech [at the time of that offer], but they refused to bear it and were apprehensive of it; but man, Adam, undertook it, when it was offered to him. Truly he is a wrongdoer, to his own soul because of what he undertook, ignorant, of [the responsibility that comes with] it. [English & Arabic Tafsir]

* അതിനു പുറമെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു. അത്‌ ഒരു പുകയായിരുന്നു.എന്നിട്ട്‌ അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. [41:11] http://quran.com/41/11

{ ثم استوى } قصد { إلى السماء وهي دخان } بخار مرتفع { فقال لها وللأرض ائتيا } إلى مرادي منكما { طوعاً أو كرهاً } في موضع الحال، أي طائعتين أو مكرهتين { قالتا أتينا } بمن فينا { طائعين } فيه تغليب المذكر العاقل أو نزلنا لخاطبها منزلته  

Then He turned to the heaven when it was smoke, [consisting of] rising vapours, and He said to it and to the earth, “Come both of you, to what I desire from you, willingly, or unwillingly!” (taw‘an aw karhan, their [syntactical] locus is that of a circumstantial qualifier, in other words, ‘[Come] being obedient or coerced’). They said, “We come, together with all those inhabiting us, willingly!” (tā’i‘īna mainly indicates masculine rational beings; it may also be that they are referred to in this way because they are being addressed thus).  [English & Arabic Tafsir]

* ആ വാക്ക്‌ അവരുടെ മേല്‍ വന്നുഭവിച്ചാല്‍ ഭൂമിയില്‍ നിന്ന്‌ ഒരു ജന്തുവെ നാം അവരുടെ നേരെ പുറപ്പെടുവിക്കുന്നതാണ്‌. മനുഷ്യര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢവിശ്വാസം കൊള്ളാതിരിക്കുകയാകുന്നു എന്ന വിഷയം അത്‌ അവരോട്‌ സംസാരിക്കുന്നതാണ്‌. [27:82] http://quran.com/27/82

{ وإذا وقع القول عليهم } حق العذاب أن ينزل بهم في جملة الكفار { أخرجنا لهم دابة من الأرض تكلمهم } أي تكلم الموجودين حين خروجها بالعربية تقول لهم من جملة كلامها عنا { إن الناس } كفار مكة وعلى قراءة فتح همزة إن تقدر الباء بعد تكلمهم { كانوا بآياتنا لا يوقنون } لا يؤمنون بالقرآن المشتمل على البعث والحساب والعقاب، وبخروجها ينقطع الأمر بالمعروف والنهى عن المنكر ولا يؤمن كافر كما أوْحى الله إلى نوح [أنه لن يؤمن من قومك إلا من قد آمن].

And when the word [of judgement] falls upon them, [when] they deserve that chastisement befalls them as well as all [other] disbelievers, We shall bring forth for them a beast from the earth which shall speak to them [saying], that is, which shall speak in Arabic to those who are alive at the time when it appears, among its other statements, it will say to them on Our behalf: ‘Indeed mankind (read tukallimuhum inna’l-nāsa; a variant has tukallimuhum bi-anna’l-nāsa, ‘to tell them that mankind’) had no faith in Our signs’, in other words, they did not believe in the Qur’ān and what it comprises [of the mention] of resurrection, reckoning and requital. With its [the beast’s] appearance the enjoining of decency and forbidding of indecency will cease, and thereafter no disbeliever will believe — just as God revealed to Noah [when He said to him]: None of your people will believe except he who has already believed [Q. 11:36]. http://quran.com/11/36 [English & Arabic Tafsir]

* അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവരുടെ നാവുകളും കൈകളും കാലുകളും അവര്‍ക്കെതിരായി സാക്ഷിപറയുന്ന ദിവസത്തിലത്രെ അത്‌ ( ശിക്ഷ ) 24:24 quran.com/24/24

{ يوم } ناصبه الاستقرار الذي تعلق به لهم { تشهد } بالفوقانية والتحتانية { عليهم ألسنتهم وأيديهم وأرجلهم بما كانوا يعملون } من قول وفعل وهو يوم القيامة .

on the day (yawma is in the accusative because of the [implicit sense of] ‘permanence’ to which lahum, ‘for them’, is semantically connected) when their tongues and their hands and their feet shall testify against them (read [feminine person] tashhadu or [masculine person] yashhadu, ‘testify’) concerning what they used to do, in terms of speech and action — this [day] is the Day of Resurrection. [English & Arabic Tafsir]

* അങ്ങനെ അവര്‍ അവിടെ ( നരകത്തില്‍ ) ചെന്നാല്‍ അവരുടെ കാതും അവരുടെ കണ്ണുകളും അവരുടെ തൊലികളും അവര്‍ക്ക്‌ എതിരായി അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി സാക്ഷ്യം വഹിക്കുന്നതാണ്‌. 41:20 quran.com/41/20

{ حتى إذا ما } زائدة { جاءُوها شهد عليهم سمعهم وأبصارهم وجلودهم بما كانوا يعملون } . 

until, when they reach it (idhā mā: the mā is extra), their hearing and their eyes and their skins will bear witness against them concerning what they used to do.  

* ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം ( അവനെ ) പ്രകീര്‍ത്തിക്കുന്നു. അവനെപ്പറ്റിയുള്ള ഭയത്താല്‍ മലക്കുകളും ( അവനെ പ്രകീര്‍ത്തിക്കുന്നു. ) അവന്‍ ഇടിവാളുകള്‍ അയക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവ ഏല്‍പിക്കുകയും ചെയ്യുന്നു. അവര്‍( അവിശ്വാസികള്‍ ) അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിച്ച്‌ കൊണ്ടിരിക്കുന്നു. അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനത്രെ അവന്‍. [13:13] http://quran.com/13/13

{ ويسبح الرعد } هو ملك موكل بالسحاب يسوقه متلبسا { بحمده } أي يقول سبحان الله وبحمده { و } يسبح { الملائكة من خيفته } أي الله { ويرسل الصواعق } وهي نار تخرج من السحاب { فيصيب بها من يشاء } فتحرقه نزل في رجل بعث إليه النبي صلى الله عليه وسلم من يدعوه فقال من رسول الله وما الله أمن ذهب هو أم من فضة أم نحاس فنزلت به صاعقة فذهبت بقحف رأسه { وهم } أي الكفار { يجادلون } يخاصمون النبي صلى الله عليه وسلم { في الله وهو شديد المحال } القوة أو الأخذ .

And the thunder — this is an angel, who is in charge of the clouds, driving them, [while he] constantly, proclaims His praise, that is, he says, ‘Glory be to God through His praise’ (subhāna’Llāh wa-bi-hamdihi), and so too the angels, proclaim His praise, in awe of Him, that is, of God. He unleashes the thunderbolts — these are a fire which issues forth from the clouds — and smites with them whom He will, such that it burns [that person]: this was revealed regarding a man to whom the Prophet (s) had sent someone to invite [to Islam] and who said, ‘Who is the Messenger of God? And what is God? Is He [made] of gold, or of silver, or of copper?’, whereupon a thunderbolt came down on him and blew off the top of his head; yet they, that is, the disbelievers, dispute, argue with the Prophet (s), about God, though He is great in might, in power, or in [the severity of His] retribution. [English & Arabic Tafsir]
 
1) ഭൂമിസംസാരിക്കുമോ ??
2) പര്‍വതങ്ങള്‍ പേടിക്കുവോ ??
3) പര്‍വതങ്ങളും പക്ഷികളും പാട്ട് പാടുമോ ??
4) ഇടിനാദം എങ്ങനെ സ്തുതിക്കും ???
5) നമ്മുടെ കാലും കൈയും കണ്ണും , എല്ലാം സംസാരിക്കുമോ ??? എങ്ങനെ സാക്ഷി പറയും ??
6) മനുഷ്യന്‍ അല്ലാതെ ഇതു ജീവിയാണ് സംസാരിക്കുക ?? 

[ Just use your logic ???? ] 

Share:

Sunday, 16 August 2015

അല്ലാഹുവിനെ തോല്‍പ്പിച്ച നീൽ ആംസ്ട്രോങ് !!!


* ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന്‌ പുറത്ത്‌ കടന്നു പോകാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല. [55:33]  http://quran.com/55/33

O company of jinn and humans, if you are able to pass through, to exit from, the confines, the regions, of the heavens and the earth, then pass through!
a command [meant] to challenge them to what they are incapable of [doing]. You will not pass through except with a sanction, [except] with some power, and you have no power for such a thing. [Tafsir Al-Jalalayan]

അപ്പൊ ഭൂമിക്ക് വെളിയില്‍ ഉള്ള Satelite ഉം ഉപഗ്രഹങ്ങളും ഒക്കെ എങ്ങനെ ഭൂമിക്ക് പുറത്ത് കിടന്നു ??? ചന്ദ്രനില്‍ എങ്ങനെ മനുഷ്യന്‍ കാലുകുത്തി ??? അപ്പൊ സര്‍വ്വശക്തന്‍ ആയ അല്ലാഹുവിനെ മനുഷ്യന്‍ തോല്‍പ്പിച്ചു !! 

നീൽ ആൽഡെൻ ആംസ്ട്രോങ് - ചന്ദ്രനില്‍ കാലു കുത്തിയ ആദ്യ മനുഷ്യന്‍

ഒരു മുൻ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും ടെസ്റ്റ് പൈലറ്റും സർവകലാശാല അദ്ധ്യാപകനും യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേന പൈലറ്റും ആയിരുന്നു നീൽ ആൽഡെൻ ആംസ്ട്രോങ്. 1930 ആഗസ്റ്റ് 5൹ അമേരിക്കയിലെ ഓഹിയോക്കടുത്തുള്ള വാപ്പാക്കൊനേറ്റ എന്ന സ്ഥലത്തായിരുന്നു ജനനം[1]. ചന്ദ്രനിൽ കാലുകുത്തിയ ആദ്യത്തെ മനുഷ്യനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പ്രഥമബഹിരാകാശയാത്ര 1966ൽ ജെമിനി 8 എന്ന ബഹിരാകാശവാഹനത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ബഹിരാകാശയാത്ര അപ്പോളൊ 11ൽ മിഷൻ കമാന്റർ പദവിയിൽ ചന്ദ്രനിലേക്കുള്ള യാത്രയായിരുന്നു. 1969 ജൂലൈ 20ന് ഇദ്ദേഹവും ബസ് ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങി 2.5 മണിക്കൂർ അവിടെ ചെലവഴിച്ചു. ആസമയത്ത് മൈക്കിൾ കോളിൻസ് വാഹനത്തിൽ ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരുന്നു. 1978 ഒക്ടോബർ 1ന് ഇദ്ദേഹത്തിന് കോൺഗ്രഷനൽ സ്പേസ് മെഡൽ ഓഫ് ഓണർ ലഭിച്ചു.
ബഹിരാകാശസഞ്ചാരിയാവും മുമ്പ് ആംസ്ട്രോങ് യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയിലായിരുന്നു. കൊറിയൻ യുദ്ധത്തിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. യുദ്ധത്തിനുശേഷം നാഷണൽ അഡ്വൈസറി കമ്മിറ്റി ഫോർ എയറോനോട്ടിക്സ് (NACA) ഹൈ സ്പീഡ് ഫ്ലൈറ്റ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു. അവിടെ അദ്ദേഹം പല വിമാനങ്ങളിലായി 900ത്തിലധികം ആകാശയാത്രകൾ നടത്തി. ഗവേഷക പൈലറ്റ് എന്ന നിലയിൽ എഫ്-100 സൂപ്പർ സേബർ എ ആന്റ് സി എയർക്രാഫ്റ്റ്, എഫ്-101 വൂഡൂ, ലോക്ഹീഡ് F-104എ സ്റ്റാർഫൈറ്റർ എന്നിവയിൽ പ്രൊജക്ട് പൈലറ്റ് ആയി പ്രവർത്തിച്ചു. ബെൽ എക്സ്-1ബി, ബെൽ എക്സ്-5, നോർത്ത് അമേരിക്കൻ എക്സ്-15, എഫ്-105 തണ്ടർചീഫ്, എഫ്-106 ഡെൽറ്റ ഡാർട്ട്, B-47 സ്ട്രാറ്റോജെറ്റ്, കെസി-135 സ്ട്രാറ്റോടാങ്കർ, പാർസെവ് എന്നീ വിമാനങ്ങളും പറത്തിയിട്ടുണ്ട്. 2012 ഓഗസ്റ്റ് 25-ന് അന്തരിച്ചു[2].

Source : https://ml.wikipedia.org/wiki/നീൽ_ആംസ്ട്രോങ്
Share:

Games

Powered by Blogger.

എന്താണ് ഇസ്ലാം ???

recent posts

Popular Posts

Most Popular

Blog Archive

Blogger templates