ചിന്തിക്കാനും::മനസിലാക്കാനും ::അന്വേഷിക്കാനും ശ്രമിക്കുന്നവർക്ക് ഈ ബ്ലോഗ് ഒരു നല്ല അനുഭവം ആയിരിക്കും.
[ ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ളത് വ്യക്തമായ തെളിവ് സഹിതം മാത്രമേ ഇവിടെ പോസ്റ്റ് ചെയ്യുന്നുള്ളൂ ]
* മേഘങ്ങളുല്‍പാദിപ്പിക്കുന്ന
കാറ്റുകളെ നാം അയക്കുകയും, എന്നിട്ട് ആകാശത്ത് നിന്ന് വെള്ളം
ചൊരിഞ്ഞുതരികയും, എന്നിട്ട് നിങ്ങള്‍ക്ക് അത് കുടിക്കുമാറാക്കുകയും
ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ച് വെക്കാന്‍ കഴിയുമായിരുന്നില്ല. [15:22]
* അല്ലാഹു കാര്‍മേഘത്തെ തെളിച്ച്
കൊണ്ട് വരികയും, എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും,
എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു. എന്ന് നീ കണ്ടില്ലേ?
അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. ആകാശത്ത്
നിന്ന് -അവിടെ മലകള്‍ പോലുള്ള മേഘകൂമ്പാരങ്ങളില്‍ നിന്ന് -അവന്‍
ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍
ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അത്
തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്‍റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍
റാഞ്ചിക്കളയുമാറാകുന്നു. [24:43]
കാറ്റ് എങ്ങനെയുണ്ടാകുന്നു ??? മേഘങ്ങള്‍ ആണോ കാറ്റ് ഉല്പാദിപ്പിക്കുന്നത് ???
ഭൗമോപരിതലത്തിലുള്ള അന്തരീക്ഷവായുവിന്റെ തിരശ്ചീനചലനമാണ് കാറ്റ് എന്നറിയപ്പെടുന്നത്. മർദ്ദം കൂടിയ മേഖലയിൽനിന്നും മർദ്ദം കുറഞ്ഞ മേഖലയിലേയ്ക്കാണ് കാറ്റിന്റെ പ്രവാഹം. വായുവിന്റെയോ മറ്റ് വാതകങ്ങളുടെയോ ഒഴുക്കിനെയാണ് കാറ്റ് എന്ന് പറയുന്നത്. സൂര്യനിൽ നിന്നുള്ള ചൂട്
കാരണം വായുവിന് ചൂട് പിടിക്കുന്നു ഇങ്ങനെ ചൂട് പിടിച്ച വായു ഉയർന്ന്
പൊങ്ങുകയും ആ സ്ഥാനത്തേക്ക് തണുത്ത വായു ഒഴുകിയെത്തുകയും ചെയ്യുന്നതാണ്
കാറ്റിന്റെ അടിസ്ഥാനം. കൃത്രിമമായി പങ്കകൾ ഉപയോഗിച്ചും കാറ്റുണ്ടാക്കാം, ഇതിന് മറ്റ് രീതികളിലുള്ള ഊർജ്ജം ആവശ്യമാണ്. ഭൗമോപരിതലത്തിലെ വായു വ്യത്യസ്തമായ രീതിയിൽ ചൂടാവുകയും തണുക്കുകയും
ചെയ്യുമ്പോഴാണ് കാറ്റ് ഉണ്ടാകുന്നത്. സാന്ദ്രതയേറിയ ചൂടുവായു മുകളിലേയ്ക്ക്
പൊങ്ങുകയും തൽസ്ഥാനത്ത് തണുത്ത വായു പ്രവേശിക്കുകയും ചെയ്യുന്നു. ഇപ്രകാരം
കാറ്റ് ഉണ്ടാകുന്നു. കാറ്റിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്ന
ഘടകങ്ങൾ താഴേപറയുന്നവയാണ്.
ശാസ്ത്രീയപരമായി മേഘങ്ങളും കാറ്റും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നു വ്യക്തം ആയി എന്ന് വിശ്വസിക്കുന്നു.
* കാര്‍മേഘത്തെ തെളിച്ചു കൊണ്ടുവന്നു സംയോജിപ്പിച്ച് അട്ടിയാക്കിയാണോ മഴ ഉണ്ടാകുന്നത് ???
സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയർന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങൾ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തിൽ പതിക്കുന്നതാണ് മഴ.
കൂടുതൽ തണുപ്പുള്ള പ്രദേശങ്ങളിൽ ജലമായിട്ടല്ലാതെ ഐസായും മഴയുണ്ടാകാം.
ഉഷ്ണമേഖലാപ്രദേശങ്ങളിലും അതിനോറ്റു ചേർന്നുകിടക്കുന്നയിടങ്ങളിലും
മഴയോടൊപ്പം ചിലസമയത്ത് ഐസ് കഷണങ്ങളും വീഴാം. ഇവയെയാണ് നമ്മൾ ആലിപ്പഴം എന്നു വിളിക്കാറുള്ളതു്.
ഖുര്‍ആന്‍ പറയുന്നതെല്ലാം അന്ന് കാലാത്തുള്ള മനുഷ്യന്റെ അറിവുകള്‍ മാത്രം. കാരണം കാറ്റ് ഉണ്ടാകുന്നത് എങ്ങനെ എന്ന് ഒരു 1400 കൊല്ലം മുന്പ് ജീവിച്ചിരുന്ന മനുഷ്യനോട് ചോതിച്ചാല്‍ അദ്ദേഹം അങ്ങനെയല്ലേ പറയാന്‍ പറ്റൂ, കാരണം നമുക്ക് ആകാശത്തേക്ക് നോക്കിയാല്‍ കാണാവുന്നത് അങ്ങനെയാണ്.
ആരും ഇതൊന്നും ഒരു വിമര്‍ശനം ആയി കാണരുത് ഇതിലെ സത്യാവസ്ഥ മനസിലാക്കി നിങ്ങള്‍ മനുഷ്യര്‍ ആവുക.
സത്യനിഷേധികള്‍, ജൂതന്മാര്‍, ക്രിസ്ത്യാനികള്‍, അവിശ്വാസികള്‍,
സത്യവിശ്വാസികള്‍, യുക്തിവാദികള്‍, ബഹുദൈവവിശ്വാസികള്‍, എന്നിങ്ങനെ മനുഷ്യരെ കുറെ ഗ്രൂപ്പ് ആക്കി
തിരിച്ചു ഇസ്ലാം സ്വീകരിച്ചില്ലെങ്കില്‍ നിന്റെ തലവെട്ടും എന്ന് പറയുന്ന
അള്ളാഹു ലോക നാഥനോ അതോ ചെകുത്താനോ ? ( ചെകുത്താന്‍ എന്നാ പദപ്രയോഗം ഇഷ്ടപെട്ടില്ലെങ്കില്‍ മുസ്ലിം സുഹൃത്തുകള്‍ ക്ഷെമിക്കുക, കാരണം അത് പറയേണ്ട കാര്യം തന്നെ ആണ് )
ഇതിലെ പദപ്രയോഗങ്ങളിലെ അര്‍ഥം ശ്രേദ്ധിക്കേണ്ടതുണ്ട്
* സത്യവിശ്വാസികള്‍ - സത്യത്തെ (ഇസ്ലാം) മതം ആയി സ്വീകരിച്ചവര്‍
* ബഹുദൈവവിശ്വാസികള്‍ - അനേകം ദൈവത്തില്‍ വിശ്വസിക്കുന്നവര്‍
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ
മിത്രങ്ങളാക്കിവെക്കരുത്. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം
അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട് കരുതലോടെ
വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്. [3:28] http://quran.com/3/28
എന്നാല്‍ ( സത്യം( ഇസ്ലാം ) ) നിഷേധിച്ചവര്‍ക്ക് ഇഹത്തിലും പരത്തിലും
ഞാന്‍ കഠിനമായ ശിക്ഷ നല്‍കുന്നതാണ്. അവര്‍ക്ക് സഹായികളായി
ആരുമുണ്ടായിരിക്കുന്നതല്ല. [ 3:56 ] http://quran.com/3/56
വിശ്വാസികള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു.
സത്യനിഷേധികളാകട്ടെ, ദുര്‍മൂര്‍ത്തികളുടെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു.
അതിനാല്‍ പിശാചിന്‍റെ മിത്രങ്ങളുമായി നിങ്ങള്‍ യുദ്ധത്തില്‍ ഏര്‍പെടുക.
തീര്‍ച്ചയായും പിശാചിന്‍റെ കുതന്ത്രം ദുര്‍ബലമാകുന്നു. [ 4:76 ] http://quran.com/4/76
അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍
ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ,
ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി
മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു.
അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത
ശിക്ഷയുമുണ്ടായിരിക്കും. [ 5:33 ] http://quran.com/5/33
സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി
സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും.
നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം
അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു
നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. [5:51] http://quran.com/5/51
കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും
ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍
വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു
കണ്ടറിയുന്നവനാണ്. [ 8:39 ] http://quran.com/8/39
നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ
കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത് പേരുണ്ടായിരുന്നാല്‍ ഇരുനൂറ് പേരെ
അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്. നിങ്ങളുടെ കൂട്ടത്തില്‍ നൂറ്
പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന് ആയിരം പേരെ അവര്‍ക്ക്
ജയിച്ചടക്കാവുന്നതാണ്. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമാണ്
എന്നതുകൊണ്ടത്രെ അത്. [8:65] http://quran.com/8/65
അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍
കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും
അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം
പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ
നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി
ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും
കരുണാനിധിയുമാണ്. [ 9:05 ] http://quran.com/9/5
വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും
വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്
നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി
സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക.
അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ. [ 9:29 ] http://quran.com/9/29
നബിയേ, സത്യനിഷേധികളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട്
പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ.
ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ. .[9:73] http://quran.com/9/73
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട്
നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു
സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. [ 9:123 ] http://quran.com/9/123
അതിനാല്‍ സത്യനിഷേധികളെ നീ അനുസരിച്ചു പോകരുത്. ഇത് ( ഖുര്‍ആന്‍ ) കൊണ്ട് നീ അവരോട് വലിയൊരു സമരം നടത്തിക്കൊള്ളുക. [ 25:52 ] http://quran.com/25/52
അതെന്തുകൊണ്ടെന്നാല്‍ സത്യനിഷേധികള്‍ അസത്യത്തെയാണ് പിന്തുടര്‍ന്നത്.
വിശ്വസിച്ചവരാകട്ടെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യത്തെയാണ്
പിന്‍പറ്റിയത്. അപ്രകാരം അല്ലാഹു ജനങ്ങള്‍ക്കു വേണ്ടി അവരുടെ മാതൃകകള്‍
വിശദീകരിക്കുന്നു. [ 47:3 ] http://quran.com/47/3
ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍)
പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍
നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനു ശേഷം (അവരോട്)
ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ
ചെയ്യുക. യുദ്ധം അതിന്‍റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്.
അതാണ് (യുദ്ധത്തിന്‍റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ
നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ
മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല. [47:4] http://quran.com/47/4
മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍
സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍
അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും
പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും
നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്‍റെ ഫലമായി അവരുടെ അടയാളം
അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൌറാത്തില്‍ അവരെ പറ്റിയുള്ള ഉപമ.
ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്‍റെ
കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത്
കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൌതുകം തോന്നിച്ചു കൊണ്ട്
അതിന്‍റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. ( സത്യവിശ്വാസികളെ ഇങ്ങനെ
വളര്‍ത്തിക്കൊണ്ട് വരുന്നത് ) അവര്‍ മൂലം സത്യനിഷേധികളെ അരിശം
പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും
സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും
മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു. [48:29] http://quran.com/48/29
ഓ; നബീ, സത്യനിഷേധികളോടും കപടവിശ്വാസികളോടും നീ സമരം ചെയ്യുകയും അവരോട്
പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം നരകമാകുന്നു.
എത്തിച്ചേരാനുള്ള ആ സ്ഥലം എത്രയോ ചീത്ത! [66:9] http://quran.com/66/9
മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത്
വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ ( യുദ്ധത്തില്‍
നിന്ന് ) വിരമിക്കുകയാണെങ്കില്‍ ( അവരിലെ ) അക്രമികള്‍ക്കെതിരിലല്ലാതെ
പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല. [ 2:193 ] http://quran.com/2/193
ഈ ആയത്തുകള്‍ വായിച്ചിട്ട് മുസ്ലിംകള്‍ക്ക് മറ്റുള്ള മതസ്തരോട് ഉള്ള അടുപ്പം എത്രത്തോളം ഉണ്ടാകും എന്നത് നിങ്ങള്‍ക്ക് പറയാന്‍ ആകുമോ ???
1) ഇബനു ഉമറില്‍നിന്ന് നിവേദനം : ഈ ആയത്ത് " നിങ്ങളുടെ മനസ്സുകളിലുള്ളത്
നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍
നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും. " [2:248] റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു.
Sahih al-Bukhari With English Translation Vol 6 Book Of Commentary Page No : 62
2) നാഫിയില്‍ നിന്ന് നിവേദനം : ഇബനു ഉമര്‍ പാരായണം ചെയ്തു " ( ഞെരുങ്ങിക്കൊണ്ട് മാത്രം ) അതിന്നു സാധിക്കുന്നവര്‍ ( പകരം ) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ് " [2:184] ഈ ആയത്ത് റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു.
Sahih al-Bukhari With English Translation Vol 6 Book Of Commentary Page No:62 Vol. 6, Book 60, Hadith 33 [ sunnah.com ]
3) ഇബനു അബ്ബാസില്‍ നിന്ന് നിവേദനം : ഈ ആയത്ത്: "സത്യവിശ്വാസിനികളോടും അവരുടെ
ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും
വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക.[24:31] എന്ന ആയത്ത് ഭാഗീകമായി ഈ ആയത്ത് റദ്ദ് ചെയ്തിരിക്കുന്നു "വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത
കിഴവികളെ സംബന്ധിച്ചടത്തോളം സൌന്ദര്യം പ്രദര്‍ശിപ്പിക്കാത്തവരായിക്കൊണ്ട്
തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ മാറ്റി വെക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല."
Sunan Abi Dawud Book of Clothing Vol.4 Page No : 425 Sunan Abi Dawud Book of Clothing 4111 Book 34, Hadith 92
4) അനസ്ബിന്‍ മാലിക്കില്‍ നിന്ന് നിവേദനം : പ്രവാചകന്‍ മുപ്പത് ദിവസം ആയി ( പ്രഭാത പ്രാര്‍ത്ഥനയില്‍ ) ചെകുത്താനോട് സഹായം അഭ്യര്‍ഥിച്ചു , ബിര്‍ മൌനയില്‍ വെച്ച് അദേഹത്തിന്റെ അനുയായികളെ കൊന്നവരോട്. അദ്ദേഹം അല്ലഹുവിനെയും അദേഹത്തിന്റെ പ്രവാചകനെയും അനുസരിക്കത്തവരെയും റില്‍, ലിഹിയാന്‍, ഉസൈയ എന്നീ ഗോത്രവംശത്തിനെതിരെ ചെകുത്താനെ അഭയം പ്രാപിച്ചു. അള്ളാഹു പ്രവച്ചകനോടുള്ള ബന്ധം മൂലം, ബിര്‍ മൌനയില്‍ വെച്ച് മുസ്ലിംകളെ കൊന്നവര്‍ക്കെതിരെ ഒരായത്ത് ഇറക്കി, ഞങ്ങള്‍ അപ്പോള്‍ ആ ആയത്ത് പാരായണം ചെയ്തു, പക്ഷെ പിന്നീട് ആ ആയത്ത് ക്യാന്‍സല്‍ ചെയ്തു. (ആയത്ത് ഇതാണ്) " നമ്മുടെ ജനതയോട് അറിയിക്കൂ , ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിനെ കണ്ട കാര്യം, എന്നിട്ട് അദ്ദേഹം ഞങ്ങളെ സന്തോഷിപ്പിച്ചു, ഞങ്ങളെ അദ്ദേഹത്തോട് നന്ദി ഉള്ളവര്‍ ആയിരിക്കും."
Sahih al-Bukhari Vol.5 The Book Of Al-Maghaazi Page No : 258
5) ഇബ്നു അബ്ബാസ് പറഞ്ഞു : ഈ ഖുര്‍ആന്‍ ആയത്ത്: 'കള്ളം ചെവിയോര്‍ത്ത്
കേള്‍ക്കുന്നവരും, നിഷിദ്ധമായ സമ്പാദ്യം ധാരാളം തിന്നുന്നവരുമത്രെ അവര്‍ [5:42]"എന്നാ ആയത്ത് ഈ ആയത്ത് റദ്ദ്ചെയ്തു "അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം
അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ
സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത് [5:48]
Sunan Abi Dawud » The Office of the Judge (Kitab Al-Aqdiyah) Vol.4 Page No : 179
3590 Book 25, Hadith 20
6) ഇബനു അബ്ബാസില്‍ നിന്ന് നിവേദനം : ഈ ആയത്ത്: 'അതിനാല്‍ അല്ലാഹുവിന്‍റെ നാമം
ഉച്ചരി( ച്ച് അറു ) ക്കപ്പെട്ടതില്‍ നിന്നും നിങ്ങള്‍ തിന്നുകൊള്ളുക. [6:118] റദ്ദ് ചെയ്തു, ശേഷം ഈ ആയത്തില്‍ ചെറിയ മാറ്റം വരുത്തി : 'എല്ലാ നല്ല വസ്തുക്കളും ഇന്ന്
നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം
നിങ്ങള്‍ക്ക് അനുവദനീയമാണ് " [05:05]
Sunan Abi Dawud » Book of Sacrifice (Kitab Al-Dahaya) Vol 3 Page no 388 2817 Book 16 Hadith 30
7) ഇബനു അബ്ബാസ് പറഞ്ഞു : ഈ ആയത്ത് "കവികളാകട്ടെ, ദുര്‍മാര്‍ഗികളാകുന്നു അവരെ പിന്‍പറ്റുന്നത്. [26:224] അദ്ദേഹം (അല്ലഹു) പിന്നീട് ഇത് റദ്ദ് ചെയ്തു, എന്നിട്ട് ചെറിയ ഒരു മാറ്റം വരുത്തി എന്നിട്ട് പറഞ്ഞു:
8) ഇബനു അബ്ബാസ് പറഞ്ഞു : "അല്ലാഹുവിലും അന്ത്യദിനത്തിലും
വിശ്വസിക്കുന്നവരാരോ അവര്‍ തങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും
ശരീരങ്ങള്‍കൊണ്ടും സമരം ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍
നിന്നോട് അനുവാദം ചോദിക്കുകയില്ല.[9:44] എന്നാ ആയത്ത് ഈ ആയത്ത് റദ്ദ് ചെയ്തു " അല്ലാഹുവിലും അവന്‍റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍...തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. [24:62].
9) ഇബ്ന്‍ അസ്-സുബൈറില്‍ നിന്ന് നിവേദനം : ഞാന്‍ ഉസ്മാന്‍ ബിന്‍ അഫ്ഫനോട് പറഞ്ഞു (അദ്ദേഹം ആ സമയത്ത് ഖുര്‍ആന്‍ ശേഖരിക്കുവായിരുന്നു) ആയത്ത് നിരീക്ഷിക്കുവായിരുന്നു:-- "നിങ്ങളില്‍ നിന്ന് ഭാര്യമാരെ
വിട്ടേച്ചു കൊണ്ട് മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് ഒരു
കൊല്ലത്തേക്ക് ( വീട്ടില്‍ നിന്ന് ) പുറത്താക്കാതെ ജീവിതവിഭവം നല്‍കാന്‍
വസ്വിയ്യത്ത് ചെയ്യേണ്ടതാണ്.[2:240] " ഈ ആയത്ത് വേറൊരു ആയത്ത് റദ്ദ് ചെയ്തു. അതുകൊണ്ട് ഇത് എന്തിനാണ് നിങ്ങള്‍ എഴുതുന്നത് ? (അല്ലെങ്കില്‍ ഇത് ഖുറാനില്‍ നിന്ന് ഉപേക്ഷിക്കുക)?" 'ഉസ്മാന്‍ പറഞ്ഞു. " ഓ എന്റെ സഹോദര പുത്രാ! ഞാന്‍ ഒന്നും അതിന്റെ സ്ഥാനത്ത് നിന്ന് മാറ്റുകയില്ല. "
ഇങ്ങനെ ആയത്തുകള്‍ ക്യാന്‍സല്‍ ചെയ്യുന്നത് കണ്ടു ഖുറൈഷി പ്രമാണികള്‍ മുഹമ്മദിനെ കളിയാക്കി അപ്പോള്‍ അടുത്ത ആയത്തു വന്നു " വല്ല ആയത്തും നാം
ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം
അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്.
നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്? " [2:106]
റദ്ദ് ചെയ്യപ്പെട്ട പല ആയത്തുകളും ഉസ്മാന്‍ ക്രോഡീകരിച്ച ഖുറാനില്‍ എഴുതി ചേര്‍ത്തു, ക്യാന്‍സല്‍ ചെയ്യപെട്ട ആയത്തുകള്‍ എന്തിനാണ് ഖുറാനില്‍ ??? ഈ ഹദീസുകള്‍ സാക്ഷി നിര്‍ത്തി ഖുര്‍ആന്‍ പൂര്‍ണ്ണമാണ് എന്ന് പറയാന്‍ പറ്റുമോ ?? ഇങ്ങനെ ആയത്തുകള്‍ ഇറക്കി അഞ്ചു മിനിട്ടുകഴിയുമ്പോള്‍ വാക്കുകള്‍ മാറ്റുന്ന ആള്‍ ആണോ സര്‍വ്വശക്തന്‍ ആണ് എന്ന് പറയുന്ന അള്ളാഹു ??
ഭൂമി നിങ്ങളെയും കൊണ്ട്
ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍
സ്ഥാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് വഴി കണ്ടെത്തുവാന്‍ വേണ്ടി നദികളും
പാതകളും ( അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. ) [16:15]
ഇനി പര്‍വ്വതങ്ങള്‍ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് അറിയാത്തത് കൊണ്ടുള്ള കുഴപ്പങ്ങള്‍ ആണ് മുസ്ലിംകള്‍ക്ക് സംഭവിക്കുന്നത് , പര്‍വ്വതങ്ങള്‍ ആരും ഭൂമിയില്‍ സ്ഥാപിച്ചതല്ല, അത് ഭൂമിയിലെ ഉപരിതലത്തെ വ്യതിയാനം മൂലം ലക്ഷകണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് മുകളില്‍ രൂപപ്പെടുന്നതാണ് പര്‍വ്വതങ്ങള്‍, നിങ്ങള്‍ക്ക് ഈ വീഡിയോ കണ്ടാല്‍ അത് പൂര്‍ണ്ണമായും മനസിലാകും. പര്‍വ്വതങ്ങള്‍ ഭൂമിയുടെ ആണികള്‍ ആണോ എന്നും നിങ്ങള്‍ക്ക് ഈ വീഡിയോ കണ്ടാല്‍ മനസിലാവും.
വിശദീകരണം : Mountains were formed as a result of Earth’s tectonic plates smashing together. The Earth’s crust is made up of multiple tectonic plates that still move today as a result of geologic activity below the surface. Source : BBC Research
1) ഭൂമികുലുക്കത്തിനുള്ള കാരണങ്ങള്‍
ഭൂമിയുടെ ഉപരിതലം അവിചാരിതമായി ചലിക്കുന്നതിന് ഭൂകമ്പം അഥവാ ഭൂമികുലുക്കം എന്നു പറയുന്നു. ഭൂകമ്പങ്ങൾ ദുരന്തകാരണമാകാറുണ്ട്. ഭൂമിയുടെ ഉള്ളിൽ നടക്കുന്ന രണ്ടുതരം കാര്യങ്ങൾ ഭൂകമ്പങ്ങൾക്ക് കാരണമാകാറുണ്ട്.
2) ഇനി പര്‍വ്വതങ്ങളെ ആണികള്‍ ആക്കിയത് ഭൂമി ഇളകാത്തിരിക്കാന് എന്ന് ഖുര്‍ആന്‍ പറയുന്നു, അപ്പോള്‍ ഖുര്‍ആന്‍ അടിസ്ഥാനം ആക്കി ലോകത്ത് ഭൂമികുലുക്കം ഉണ്ടാവേനെ പാടില്ല, കാരണം ഇന്ന് ഈ ഭൂമിയില്‍ ലക്ഷകണക്കിന് പര്‍വ്വതങ്ങള്‍ ഉണ്ട്. ഇനി ഖുറാനിലെ യുക്തി നോക്കാം ( ഉദാഹരണം മാത്രം )
ഭൂമി നിങ്ങളെയും കൊണ്ട്
ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍
സ്ഥാപിച്ചിരിക്കുന്നു [16:15]. അല്ലെങ്കിലും ഒന്ന് ചിന്തിച്ചു നോക്കുക ഭൂമി ഇളകാതിരിക്കുവാന്‍ ഭൂമിക്കുള്ളില്‍ കുറെ പര്‍വ്വതങ്ങള്‍ സ്ഥാപിച്ചിട്ട് എന്ത് കാര്യം ?? രണ്ടാമത്തെ ചിത്രത്തിലേത് പോലെ ആണ് ആണ് എങ്കില്‍ ഖുര്‍ആന്‍ പറയുന്നത് ശെരിയാണ്, ആരുടെ ഭാരം കൊണ്ടും ഭൂമി ഇളകില്ല.. കാരണം അത് ഒന്നില്‍ തറച്ചു വെച്ചിരിക്കുകയാണ്. എന്നാല്‍ അല്ലെ ഭൂമില്‍ ഇളകാതിരിക്കൂ. ( മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം ഒരു ഉദാഹരണം മാത്രം ആയി കാണുക )
* അഥവാ, ഭൂമിയെ നിരന്ന ഒരു സ്ഥലം ആക്കിയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന് ഉറപ്പ്
നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍
ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? ( അതോ അവരുടെ ദൈവങ്ങളോ? )
അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും
അറിയുന്നില്ല. [27:61]
ഈ ആയത്തിനുള്ള Tafsir Ibn Kathir വിവരണം കൂടി നോക്കുക. ഇതില്‍ പറയുന്നത് ഭൂമി ഉറപ്പിച്ചു ഇളക്കമില്ലാത്ത രീതിയില്‍ നിര്‍ത്തിയിരിക്കുന്ന Adobe ( വാസസ്ഥാനം ) ആണ് എന്ന്, അതായത് ഭൂമി കറങ്ങുന്നില്ല ഒരു നിശ്ചിത സ്ഥലത്ത് ഉറപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് എന്ന് ഈ ആയത്തിന് ഇബനു കതിര്‍ വിവരണം നല്‍കുന്നത്.
(61. Is not He Who has made the earth as a fixed abode, and has
placed rivers in its midst, and has placed firm mountains therein, and
has set a barrier between the two seas (of salt and sweet water) Is
there any ilah (god) with Allah Nay, but most of them know not!) Allah
says:
﴿أَمَّن جَعَلَ الاٌّرْضَ قَرَاراً﴾
(Is not He Who has made the earth as a fixed abode,) meaning, stable
and stationary, so that it does not move or convulse, because if it were
to do so, it would not be a good place for people to live on. But by
His grace and mercy, He has made it smooth and calm, and it is not
shaken or moved. This is like the Ayah,
ഉമര്‍ പറഞ്ഞു : മൂന്ന് സന്ദര്‍ഭങ്ങളില്‍ എന്റെ അഭിപ്രായങ്ങള്‍ ഖുറാനില്‍ വന്നു. `ഞാന്‍ പറഞ്ഞു,
1) അല്ലാഹുവിന്റെ ദൂതനെ, ഇബ്രഹാമിന്റെ സങ്കേതത്തെ പള്ളിയാക്കി എടുക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചപ്പോള്‍, അത് അന്ഗീകരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞത് ആയത്തായി വന്നു " ആ ഭവനത്തെ ( കഅ്ബയെ ) ജനങ്ങള്‍
സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും (
ഓര്‍ക്കുക. ) ഇബ്രാഹീം നിന്ന് പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര (
പ്രാര്‍ത്ഥന ) വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം
കല്‍പന നല്‍കിയത്, ത്വവാഫ് ( പ്രദക്ഷിണം ) ചെയ്യുന്നവര്‍ക്കും,
ഇഅ്തികാഫ് ( ഭജന ) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും
നമസ്കരിക്കുന്ന ( പ്രാര്‍ത്ഥിക്കുന്ന ) വര്‍ക്കും വേണ്ടി എന്റെ ഭവനത്തെ
നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു (2:125).
2) നബിയെ അങ്ങയുടെ ഭാര്യമാരുടെ വീട്ടില്‍ നല്ലതും ചീത്തയായ ആള്‍ക്കാര്‍ വന്നു പോകുന്നു. അവരോടു ഞാന്‍ ഹിജാബ് പാലിക്കാന്‍ പറഞ്ഞപ്പോള്‍ അആനു ഹിജാബിന്റെ ആയത്ത് വന്നത് ' സത്യവിശ്വാസിനികളോടും അവരുടെ
ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും,
അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും
വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍
കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ
ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ
പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ
സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള
സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമകള്‍ ) ,
ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ
രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്
മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചു
വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍
കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും
അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം ' (24:31), നബിയേ, നിന്‍റെ പത്നിമാരോടും
പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍
തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും,
അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും
അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു (33:59).
3) നബിയുടെ ഭാര്യമാര്‍ അദ്ധേഹത്തോട് പിണങ്ങി സംഘടിച്ചു നിന്ന സന്ദര്‍ഭത്തില്‍ ഞാന്‍ അവരോടു പറഞ്ഞു " ( പ്രവാചകപത്നിമാരേ, ) നിങ്ങളെ
അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ
അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ രക്ഷിതാവ് പകരം നല്‍കിയേക്കാം' ഉടനെ അതെ വാക്യം തന്നെ ഖുര്‍ആന്‍ആയത്ത്ആയി അവതരിച്ചു " ( പ്രവാചകപത്നിമാരേ, ) നിങ്ങളെ
അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ
അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ രക്ഷിതാവ് പകരം നല്‍കിയേക്കാം. മുസ്ലിംകളും
സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും
വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ" (66:5).
* ഉമറില്‍ നിന്ന് നിവേദനം : പ്രവാചക പത്നിമാര്‍ അസൂയ മൂത്തപ്പോള്‍, അവര്‍ പരസ്പരം പ്രവാചകന് എതിരായി പിന്തുണ കൊടുത്തു, അതുകൊണ്ട് ഞാന്‍ അവരോടു പറഞ്ഞു, "( പ്രവാചകപത്നിമാരേ, ) നിങ്ങളെ
അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ
അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ രക്ഷിതാവ് പകരം നല്‍കിയേക്കാം".അതുകൊണ്ട് ഈ വെളിപാട് ഇറങ്ങി (66:5) [( പ്രവാചകപത്നിമാരേ, ) നിങ്ങളെ
അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ
അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ രക്ഷിതാവ് പകരം നല്‍കിയേക്കാം. മുസ്ലിംകളും
സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും
വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ.]
* നമ്മുടെ ദാസന് നാം
അവതരിപ്പിച്ചുകൊടുത്തതിനെ ( വിശുദ്ധ ഖുര്‍ആനെ ) പറ്റി നിങ്ങള്‍
സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍
കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും
വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ ( അതാണല്ലോ വേണ്ടത് ). [2:23] http://quran.com/2/23
* അതല്ല, അദ്ദേഹം ( നബി ) അത്
കെട്ടിച്ചമച്ചതാണ് എന്നാണോ അവര്‍ പറയുന്നത്? ( നബിയേ, ) പറയുക: എന്നാല്‍
അതിന്ന് തുല്യമായ ഒരു അദ്ധ്യായം നിങ്ങള്‍ കൊണ്ടു വരൂ. അല്ലാഹുവിന് പുറമെ
നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍
സത്യവാന്‍മാരാണെങ്കില്‍. [10:38] http://quran.com/10/38
* അതല്ല, അദ്ദേഹം അത്
കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? പറയുക: എന്നാല്‍ ഇതുപേലെയുള്ള
പത്ത് അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ട് വരൂ.
അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍
വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍. [11:13] http://quran.com/11/13
* ( നബിയേ, ) പറയുക: ഈ ഖുര്‍ആന്‍
പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും
ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട്
വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും. [17:88] http://quran.com/17/88
ഈ വചനം ആണ് മുസ്ലിം സുഹൃത്തുക്കള്‍ ഇസ്ലാം വലിയ സംഭവം ആണ് എന്ന് പറഞ്ഞു പൊക്കിപ്പിടിച്ചുകൊണ്ട് നടക്കുന്നത് !!! ഈ വചനത്തില്‍ എന്ത് ദൈവീകതയാണ് ഉള്ളത് ??? ദൈവം എന്തിനു അദ്ദേഹത്തിന്റെ ആയിരകണക്കിന് സൃഷ്ടികള്‍ ഒന്ന് മാത്രം ആയ മനുഷ്യരെ മറ്റൊരു ഖുര്‍ആന്‍ ആയത്ത് എഴുതാന്‍ വെല്ലുവിളിക്കണം ??? ഉദാഹരണത്തിന്....
നിങ്ങളുടെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന മകന്റെ / മകളുടെ അടുത്ത് ചെന്ന് നിങ്ങള്‍ എഴുതിയ പുസ്തകം പൊക്കിപിടിച്ച് നിങ്ങള്‍ പറയുവാണ് "നിങ്ങള്‍ എന്റെ പുസ്തകത്തെപറ്റി
സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍
കൊണ്ടുവരിക " എന്ന് ഇത് കേള്‍ക്കുന്ന നിങ്ങളുടെ സുഹൃത്ത്/ഭാര്യ അപ്പോള്‍ നിങ്ങളെ പറ്റി എന്ത് വിചാരിക്കും ??? നിങ്ങള്‍ വലിയ സംഭവം ആണെന്ന് വിചാരിക്കുമോ ??? അതോ നിങ്ങള്‍ക്ക് വട്ടാണെന് വിചാരിക്കുമോ ???ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടന്തം എന്ന് മാത്രമേ എനിക്ക് പറയാന്‍ ഒള്ളൂ !!!!
* അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍
അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ് പോകുന്നതായി അദ്ദേഹം കണ്ടു.
അതിന്‍റെ അടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി.( അദ്ദേഹത്തോട് )
നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നിനക്ക് ഇവരെ ശിക്ഷിക്കാം.
അല്ലെങ്കില്‍ നിനക്ക് അവരില്‍ നന്‍മയുണ്ടാക്കാം. 18:86 quran.com/18/86
ഇതാണ് സോളാര്‍ സിസ്റ്റം - ഇതില്‍ നടക്കു കാണുന്നതാണ് സൂര്യന്‍ !!! ഇതില്‍ എവിടെയാണ് ചെളിതടാകം ?? !!!!ബുദ്ധിയുള്ളവര്‍ക്ക് ചിന്തിക്കാം !!!
അതല്ല?,ആധിപത്യത്തില്‍ വല്ല വിഹിതവും അവര്‍ക്കുണ്ടോ? അവര്‍ ചെയ്തെങ്കില്‍ അവർ അതിൽയാതൊരുവിഹിതവുംഅവർരാജ്യത്തിൽഒരുപങ്കുമില്ല, അവർ ചെയ്തുപോലും,പിന്നെഅവർ ജനത്തിന്റെഒരൊറ്റതീയതി-സ്പോട്ട്, എന്നതാണ്, [പോലും] കൊടുക്കുകമനസ്സില്ലാതെകാരണംഅവരുടെപിശുക്ക്വ്യാപ്തിയെഒരുതീയതി-കുഴിയിൽ പിൻവശത്ത്ന്ചെറിയപുള്ളിപോലെവിലയില്ലാത്ത.
Or have they a share
in the Kingdom?, that is to say, they have no share in it whatever, and
even if they did, then they would not give the people a single
date-spot, that is, [not even] something as worthless as the tiny spot
on the back of a date-pit, because of the extent of their niggardliness. [ Tafsir al-Jalalayn ]
സര്‍വ്വശക്തന്‍ ആയ , എല്ലാം മുന്‍കൂട്ടി അറിയാവുന്ന , അള്ളാഹു ഉദ്ദേശിച്ചാല്‍ അല്ലാതെ അവര്‍ ഉദ്ധേശിക്കില്ല എന്നും പറയുന്ന ഈ അള്ളാഹു എന്തിനു വെറും മനുഷ്യജീവികള്‍ ആയ അദ്ദേഹത്തിന്റെ കോടികണക്കിന് സൃഷ്ടികളില്‍ ഒന്ന് മാത്രം ആയ മനുഷ്യരോട് എന്തിനു ചോദ്യം ചോദിക്കണം ?? എല്ലാം മുന്‍കൂട്ടി അറിയുന്ന ദൈവം ആണ് അള്ളാഹു എങ്കില്‍ ഈ ചോദ്യത്തിന്റെ ആവിശ്യം ഇല്ലാ !!!! നിങ്ങള്‍ പറയു ???
*
ഇബ്നു അബ്ബാസ് നിവേദനം: നബി കഅ്ബത്തിന്‍റെ അടുത്തുവെച്ചു സംസം വെള്ളം
ആവശ്യപ്പെട്ടു. ഞാന്‍ സംസം വെള്ളം കുടിക്കാന്‍ കൊടുത്തപ്പോള്‍ നിന്നു
കൊണ്ട് കുടിച്ചു.
മുഹമ്മദിന് ദാഹം വന്നപ്പോ മുഹമ്മദ് പണ്ട് താന്‍ പറഞ്ഞ സകല കാര്യങ്ങളും
മറന്നു പോയി, നിന്ന നില്‍പ്പില്‍ത്തന്നെ വെള്ളം കുടിച്ചു ദാഹം തീര്‍ത്തതിനു
ശേഷമാണു മുഹമ്മദ് പാത്രം താഴെ വെച്ചത് !!!
* (നബിയേ, ) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ ലഭിക്കുവാനുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കുക. അതിലെ ഓരോ വിഭവവും ഭക്ഷിക്കുവാനായി നല്‍കപ്പെടുമ്പോള്‍, ഇതിന് മുമ്പ് ഞങ്ങള്‍ക്ക് നല്‍കപ്പെട്ടത് തന്നെയാണല്ലോ ഇതും എന്നായിരിക്കും അവര്‍ പറയുക. ( വാസ്തവത്തില്‍ ) പരസ്പര സാദൃശ്യമുള്ള നിലയില്‍ അതവര്‍ക്ക് നല്‍കപ്പെടുകയാണുണ്ടായത്.പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെ ഉണ്ടായിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും. [2:25] http://quran.com/2/25
* ( നബിയേ, ) പറയുക: അതിനെക്കാള്‍ ( ആ ഇഹലോക സുഖങ്ങളെക്കാള്‍ ) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും ( അവര്‍ക്കുണ്ടായിരിക്കും. ) കൂടാതെ അല്ലാഹുവിന്‍റെ പ്രീതിയും. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു. [3:15] http://quran.com/3/15
* അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു! [3:136] http://quran.com/3/136
* അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു. ആകയാല്‍ സ്വന്തം നാട് വെടിയുകയും, സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്‍റെ മാര്‍ഗത്തില്‍ മര്‍ദ്ദിക്കപ്പെടുകയും, യുദ്ധത്തില്‍ ഏര്‍പെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക് ഞാന്‍ അവരുടെ തിന്‍മകള്‍ മായ്ച്ചുകൊടുക്കുന്നതും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമത്രെ അത്. അല്ലാഹുവിന്‍റെ പക്കലാണ് ഉത്തമമായ പ്രതിഫലമുള്ളത്. [3:195] http://quran.com/3/195
* എന്നാല്‍ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചതാരോ അവര്‍ക്കാണ് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുള്ളത്. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള സല്‍ക്കാരം! അല്ലാഹുവിന്‍റെ അടുക്കലുള്ളതാകുന്നു പുണ്യവാന്‍മാര്‍ക്ക് ഏറ്റവും ഉത്തമം. [3:198] http://quran.com/3/198
* വരിവരിയായ് ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും. [52:20] http://quran.com/52/20
* നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും. [56:17] http://quran.com/56/17
* അതായത് അവിടത്തെ ( സ്വര്‍ഗത്തിലെ ) സല്‍സബീല്‍ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം. [76:18] http://quran.com/76/18
* അനശ്വര ജീവിതം നല്‍കപ്പെട്ട ചില കുട്ടികള്‍ അവര്‍ക്കിടയിലൂടെ ചുറ്റി നടന്നുകൊണ്ടുമിരിക്കും. അവരെ നീ കണ്ടാല്‍ വിതറിയ മുത്തുകളാണ് അവരെന്ന് നീ വിചാരിക്കും. [76:19] http://quran.com/76/19
* സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്. ( ഈ സ്വര്‍ഗവാസികളുടെ അവസ്ഥ ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും. [47:15] http://quran.com/47/15
* അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു! [3:136] http://quran.com/3/136
* എന്നാല്‍ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചതാരോ അവര്‍ക്കാണ് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുള്ളത്. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള സല്‍ക്കാരം! അല്ലാഹുവിന്‍റെ അടുക്കലുള്ളതാകുന്നു പുണ്യവാന്‍മാര്‍ക്ക് ഏറ്റവും ഉത്തമം. [3:198] http://quran.com/3/198
* വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ തീര്‍ച്ചയായും അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്. അവര്‍ക്കവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കപ്പെടുന്നതാണ്. പട്ടായിരിക്കും അവര്‍ക്ക് അവിടെയുള്ള വസ്ത്രം. [22:23] http://quran.com/22/23
* സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ ( ഇതത്രെ: ) അതിന്‍റെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അതിലെ കനികളും അതിലെ തണലും ശാശ്വതമായിരിക്കും. അതത്രെ സൂക്ഷ്മത പാലിച്ചവരുടെ പര്യവസാനം. സത്യനിഷേധികളുടെ പര്യവസാനം നരകമാകുന്നു. [13:35] http://quran.com/13/35
* അവ രണ്ടിലും ഒഴുകികൊണ്ടിരിക്കുന്ന രണ്ടു അരുവികളുണ്ട്. [55:50] http://quran.com/55/50
* അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ടു അരുവികളുണ്ട്. [55:66] http://quran.com/55/56
* അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട് (അവര്‍ ചുറ്റി നടക്കും.) [56:21] http://quran.com/56/21
* അവര്‍ കൊതിക്കുന്ന തരത്തിലുള്ള പഴവും മാംസവും നാം അവര്‍ക്ക് അധികമായി നല്‍കുകയും ചെയ്യും. [52:22] http://quran.com/52/22
* വിവിധ തരം പഴവര്‍ഗങ്ങള്‍. അവര്‍ ആദരിക്കപ്പെടുന്നവരായിരിക്കും.[37:42] http://quran.com/37/42
* സ്വര്‍ണത്തിന്‍റെ തളികകളും പാനപാത്രങ്ങളും അവര്‍ക്ക് ചുറ്റും കൊണ്ടു നടക്കപ്പെടും. മനസ്സുകള്‍ കൊതിക്കുന്നതും കണ്ണുകള്‍ക്ക് ആനന്ദകരവുമായ
കാര്യങ്ങള്‍ അവിടെ ഉണ്ടായിരിക്കും. നിങ്ങള്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും. [43:71] http://quran.com/43/71
* നിങ്ങള്‍ക്കതില്‍ പഴങ്ങള്‍ ധാരാളമായി ഉണ്ടാകും. അതില്‍ നിന്ന് നിങ്ങള്‍ക്ക് ഭക്ഷിക്കാം. [43:73] http://quran.com/43/73
* തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്. [55:46] http://quran.com/55/46
* പല തരം സുഖഐശ്വര്യങ്ങളുള്ള രണ്ടു ( സ്വര്‍ഗത്തോപ്പുകള്‍ ) [55:48] http://quran.com/55/48
* അവ രണ്ടിലും ഓരോ പഴവര്‍ഗത്തില്‍ നിന്നുമുള്ള ഈ രണ്ടു ഇനങ്ങളുണ്ട്. [55:52] http://quran.com/55/52
* ആ സ്വര്‍ഗത്തിലെ തണലുകള്‍
അവരുടെ മേല്‍ അടുത്തു നില്‍ക്കുന്നതായിരിക്കും. അതിലെ പഴങ്ങള്‍
പറിച്ചെടുക്കാന്‍ സൌകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു. [76:14] http://quran.com/76/14
* വെള്ളിയുടെ പാത്രങ്ങളും (
മിനുസം കൊണ്ട് ) സ്ഫടികം പോലെയായിതീര്‍ന്നിട്ടുള്ള കോപ്പകളുമായി
അവര്‍ക്കിടയില്‍ ( പരിചാരകന്‍മാര്‍ ) ചുറ്റി നടക്കുന്നതാണ്. [76:15] http://quran.com/76/15
* ഇഞ്ചിനീരിന്‍റെ ചേരുവയുള്ള ഒരു കോപ്പ അവര്‍ക്ക് അവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്. [76:17] http://quran.com/76/17
* അതായത് അവിടത്തെ ( സ്വര്‍ഗത്തിലെ ) സല്‍സബീല്‍ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം. [76:18] http://quran.com/76/18
* അനശ്വര ജീവിതം നല്‍കപ്പെട്ട ചില
കുട്ടികള്‍ അവര്‍ക്കിടയിലൂടെ ചുറ്റി നടന്നുകൊണ്ടുമിരിക്കും. അവരെ നീ
കണ്ടാല്‍ വിതറിയ മുത്തുകളാണ് അവരെന്ന് നീ വിചാരിക്കും. [76:19] http://quran.com/76/19
* അവിടം നീ കണ്ടാല്‍ സുഖാനുഗ്രഹവും വലിയൊരു സാമ്രാജ്യവും നീ കാണുന്നതാണ്. [76:20] [76:19] http://quran.com/76/20
അവരുടെ മേല്‍ പച്ച നിറമുള്ള നേര്‍ത്ത പട്ടുവസ്ത്രങ്ങളും കട്ടിയുള്ള പട്ടു വസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്ക് അണിയിക്കപ്പെടുന്നതാണ്. അവര്‍ക്ക് അവരുടെ രക്ഷിതാവ് തികച്ചും ശുദ്ധമായ പാനീയം കുടിക്കാന്‍ കൊടുക്കുന്നതുമാണ്. [76:21] http://quran.com/76/21
അനസ് ബ്നു മാലിക് നിവേദനം: നബി പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ ഒരു
ചന്തയുണ്ട്. എല്ലാ വെള്ളിയാഴ്ചയും അവരതില്‍ പോകും. അപ്പോള്‍ വടക്കന്‍
കാറ്റ് അടിച്ചു വീശുകയും അത് അവരുടെ മുഖങ്ങളിലും വസ്ത്രങ്ങളിലും കസ്തൂരി
ഗന്ധം അടിക്കുകയും ചെയ്യും. അപ്പോള്‍ അവരുടെ ഭംഗിയും സൗന്ദര്യവും
വര്‍ദ്ധിക്കും. അവര്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിരിക്കെ അവര്‍
അവരുടെ കുടുംബങ്ങളിലേക്ക് പോകും. അപ്പോള്‍ അവരുടെ കുടുംബങ്ങള്‍ അവരോടു
പറയും: അല്ലാഹുവാണെ സത്യം. ഞങ്ങളില്‍ (നിന്ന് പോയതിനു ശേഷം) നിങ്ങള്‍ക്ക്
ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്. അപ്പോള്‍ അവര്‍ പറയും:
നിങ്ങള്‍ക്കും. അല്ലാഹു തന്നെയാണ് സത്യം. നിങ്ങള്‍ക്കും ഞങ്ങള്‍ (പോയതിനു
ശേഷം) ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്.
Book : Sahih Muslim 2833
Book 53, Hadith 15 : http://sunnah.com/muslim/53/15
ഇസ്ലാം വെറും അന്നുകാലത്തെ അറബികളെ സുഖിപ്പിക്കാന്‍ വേണ്ടി ഒരു മനുഷ്യന്റെ ഭാവനയില്‍ ഉദിച്ച ഒരു തിരകഥ മാത്രം ആണ് എന്ന് ഇതില്‍ കൂടുതല്‍ തെളിവ് വേണം എന്ന് തോന്നുന്നില്ല !!!!