ചിന്തിക്കാനും::മനസിലാക്കാനും ::അന്വേഷിക്കാനും ശ്രമിക്കുന്നവർക്ക് ഈ ബ്ലോഗ് ഒരു നല്ല അനുഭവം ആയിരിക്കും. [ ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ളത് വ്യക്തമായ തെളിവ്‌ സഹിതം മാത്രമേ ഇവിടെ പോസ്റ്റ് ചെയ്യുന്നുള്ളൂ ]

Business

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Thursday, 18 February 2016

ഇസ്ലാം ജനാധിപത്യ വിരുദ്ധ മതം , ഖുര്‍ആന്‍ കാലഹരണപെട്ട പുസ്തകം , തെളിവോടു കൂടി !!! Part 1

1) മുടി കറുപ്പിച്ചാല്‍ നരകം : പ്രവാചക വചനങ്ങള്‍

ഇബ്ന്‍ അബ്ബാസ് വിവരിക്കുന്നു, പ്രവാച്ചകനോട് ആരോപിച്ചവോട് പറഞ്ഞു: അന്ത്യ നാളില്‍ ചിലര്‍ പ്രാവുകളുടെ നെഞ്ച് പോലെ അവര്‍ മുടി കറുപ്പിക്കും, അവര്‍ ഒരിക്കലും സ്വര്‍ഗ്ഗത്തിന്റെ വാസന പോലും ശ്വസിക്കുകയില്ല. "
Book No : 48 The Book of Adornment
(15) Chapter: Prohibition of Dyeing Hair Black
Sunan an-Nasa'i 5075,  Book 48, Hadith 36 

* പ്രവാചകന്‍ താടി കറുപ്പിച്ചു : സഹീഹു ബുഖാരി






































































 
സൈദ്‌ ബിന്‍ അബു സൈദില്‍ നിന്ന് നിവേദനം, ഉബൈദ് ബിന്‍ ജുരൈജ്, ഇബ്ന്‍ ഉമറിനോട്‌ ചോദിച്ചു: നിങ്ങള്‍ താടി കറുപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. " ഇബ്ന്‍ ഉമര്‍ പറഞ്ഞു: ""എന്നെ സംബന്ധിച്ചിടത്തോളം എന്റെ മഞ്ഞ താടിയാണ്, അല്ലാഹുവിന്റെ ദൂതന്‍  (ﷺ) അദ്ദേഹത്തിന്റെ മഞ്ഞ താടി കറുപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. "
Sunan Ibn Majah Vol. 4, Book 32, Hadith 3626 Page No : 503

* ഉബൈദ് ഇബ്ന്‍ ജുരൈജില്‍ നിന്ന് നിവേദനം: ഹിന്ന ഉപയോഗിച്ച് മുടി കറുപ്പിക്കുന്നതിനെപറ്റി ഞാന്‍ ചോദിച്ചു: ഒരു സംശയവും ഇല്ലാ, അല്ലാഹുവിന്റെ ദൂതന്‍ അത് ഉപയോഗിച്ച് മുടി കറുപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് , അതുകൊണ്ടാണ്  ഞാന്‍ ഹിന്നാ ഉപയോഗിച്ച് മുടി കറുപ്പിക്കാന്‍ ഇഷ്ടപ്പെടുന്നത്.
Sahih al-Bukhari 166, Book 4, Hadith 32

* അബു ഹുറൈറയില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ (ﷺ) പറഞ്ഞു, " ജൂതന്മാരും ക്രിസ്ത്യാനികളും മുടി കറുപ്പിക്കാറില്ല , അതുകൊണ്ട് നിങ്ങള്‍ അവര്‍ ചെയ്യുനതിനു വിപരീധം ചെയ്യൂ ( നിങ്ങളുടെ നരച്ച മുടിയും താടിയും കറുപ്പിക്കൂ ).


Sahih al-Bukhari 3462 Book 60 ( Book of Prophets ), Hadith 129 Page No : 417
2)  വെള്ളം നിന്ന് കുടിക്കുന്നത് പ്രവാചകന്‍ നിരോധിച്ചു : Sahih Muslim





 * അനസ്‌ നിവേദനം: ‘നബി നിന്നുകൊണ്ട് കുടിക്കുന്നത് വിരോധിച്ചിട്ടുണ്ട് '

Vol.5 The Book of Drinks [5274] Page No : 372
Sahih Muslim 2024 Book 36, Hadith 148

* പ്രവാചകന്‍ നിന്ന് കൊണ്ട് കുടിച്ചു : Sahih Muslim
 

ഇബ്നു അബ്ബാസ്‌ നിവേദനം: നബി കഅ്ബത്തിന്‍റെ അടുത്തുവെച്ചു സംസം വെള്ളം ആവശ്യപ്പെട്ടു. ഞാന്‍ സംസം വെള്ളം കുടിക്കാന്‍ കൊടുത്തപ്പോള്‍ നിന്നു കൊണ്ട് കുടിച്ചു.
Vol.5 The Book of Drinks [5280] Page No : 375
Sahih Muslim 2027 a Book 36, Hadith 154
Source : http://sunnah.com/muslim/36/154
3) ഫോട്ടോ എടുക്കുന്നവര്‍ നരകത്തില്‍ : പ്രവാചക വാക്കുകള്‍


മുസ്ലിമില്‍ നിന്ന് നിവേദനം : ഞങ്ങള്‍ മസ്രൂക്കുമായി യാസര്‍ ബിന്‍ നുമൈരുന്റെ വീട്ടില്‍ ആയിരുന്നപ്പോള്‍, മസ്രൂക്ക് വീടിന്റെ ടെറസില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ കണ്ടു , എന്നിട്ട് പറഞ്ഞു, "പ്രവാചകന്‍ (ﷺ) പറഞ്ഞത് അബ്ദുള്ള പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്,  " പരലോകത്ത് ജനങ്ങളില്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കപ്പെടുന്നവരാണ് ജീവനുള്ളവയുടെ ചിത്രം നിര്‍മ്മിക്കുന്നവര്‍.

Book 77 - Dress, (89) Chapter: The punishment for picture-makers on the Day of Resurrection
Sahih al-Bukhari 5950  Book 77, Hadith 166

ഈ പ്രവാചക വചനങ്ങള്‍ കാലഹരണപ്പെട്ടൂ എന്നുള്ള തിരിച്ചറിവ് ഒരു അറബ് മുസ്ലിം പണ്ഡിതന്‍ വ്യക്തമാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ കേള്‍ക്കാം.

 " ഇത് മതവിധികള്‍ കൊണ്ടുള്ള കളിയാകുന്നു, ശനിയാഴ്‌ച മീന്‍പിടിക്കാന്‍ ആ സമുദായം ഉപയോഗിച്ചത് പോലുള്ള അടവ്, യന്ദ്രങ്ങള്‍ ഉപയോഗിച്ച് മിനുട്ടുകള്‍ കൊണ്ട് ഉണ്ടാക്കിയാല്‍ പ്രതിമ ഹലാല്‍ ആകുമോ ?? അതുപോലെ തന്നയെനാണിത്. പഠനം , പാസ്പോര്‍ട്ട്‌ ,ഐഡി കാര്‍ഡ്‌ പോലുള്ള അത്യാവശ്യങ്ങള്‍ക്ക് മാത്രമേ ഇതില്‍ ഇളവുള്ളൂ. " - ശൈഖ്  നസിറൂദ്ധീന്‍ അല്‍ബാനി

[മുഹമ്മദ്‌ നാസ്വിറുദ്ദീൻ അൽ അൽബാനി (അറബിക്: محمد ناصر الدين الألباني), ഈ നൂറ്റാണ്ടിലെ പ്രശസ്തനായ ഇസ്ലാമിക പണ്ഡിതൻ. ]

4) അബ്ദുള്ളയില്‍ നിന്ന് നിവേദനം:  പ്രവാചകന്‍ (ﷺ) പച്ചകുത്തുന്ന സ്ത്രീകളെയും , അത് ആഗ്രഹിക്കുന്ന സ്ത്രീകളെയും ശപിച്ചു, അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തിക്കൊണ്ട് സ്ത്രീകള്‍ മുഖ സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മുഖത്തെ രോമം എടുത്തു കളയുന്നവരെയും ശപിച്ചിരിക്കുന്നു.

Vol. 5, Book 41, Hadith 2782 Page No : 149-150

5) ഇബ്ന്‍ ഉമറില്‍ നിന്ന് നിവേദനം: പ്രവാചകന്‍ (ﷺ) പറഞ്ഞു: " അള്ളാഹു മുടി നീട്ടി വളര്‍ത്തിയ സ്ത്രീകളെയും മുടി നീട്ടി വളര്‍ത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെയും ശപിച്ചിരിക്കുന്നു, പിന്നെ പച്ച കുത്തുന്ന സ്ത്രീകളെയും ആഗ്രഹിക്കുന്നവരെയും ശപിച്ചിരിക്കുന്നു.



Vol. 5, Book 41, Hadith 2783 Page No : 150

മുകളില്‍ പറഞ്ഞിരിക്കുന്ന ഹദീസുകള്‍ ഈ ആധുനിക നൂറ്റാണ്ടില്‍ വെറും ഒരിക്കലും ആരും അംഗീകരിക്കില്ല , മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഈ ആധുനിക നൂറ്റാണ്ടിലും മനുഷ്യരുടെ ഉള്ളില്‍ അടിച്ചേല്‍പ്പിക്കാന്‍ സ്രെമിക്കുന്നവര്‍ മുസ്ലിം സമൂഹത്തെ കാലത്തോട്ട് പുറകോട്ട് അടിപ്പിക്കുവാന് ചെയ്യുന്നത് , ഈ ഇടക്ക് ആയി ഇത്തരം കാലഹരണപെട്ട ഹദീസുകള്‍ വ്യാപകമായി സോഷ്യല്‍ മീടിയകിളില്‍ പ്രച്ചരിപ്പിക്കുന്നതായി കാണുന്നു. മുസ്ലിം സമൂഹം തന്നെ ഈ കാലഹരണപെട്ട വചനങ്ങള്‍ പൂര്‍ണ്ണമായും ഈ ആധുനിക യുഗത്തില്‍ ഒരു പ്രസക്തിയും ഇല്ലെന്നു മനസിലാക്കുന്നു.
___________________________________________________________________________
6) സ്ത്രീയെ അധികാരത്തില്‍ ഏല്‍പ്പിച്ചാല്‍ വിജയിക്കില്ല എന്നാ പരിഷ്കൃതമായ നിയമ വ്യവസ്ഥയുമായി ഇന്നും ഈ ജനാധിപത്യ യുഗത്തില്‍ ജീവിക്കുന്ന മുസ്ലിംകള്‍ എന്നാണു ഇത്തരം പരിഷ്കൃത നിയമ വ്യവസ്ഥകള്‍ തീര്‍ത്തും ഇന്നത്തെ ഈ യുഗത്തില്‍ തെറ്റാണെന്ന് മനസിലാക്കുക !!! 
അബു ബക്രയില്‍ നിന്ന് നിവേദനം : അല്‍-ജമാലിലെ യുദ്ധത്തിനിടക്ക്, അള്ളാഹു എനിക്ക് നന്മ തന്നു ( ഞാന്‍ പ്രവാചകനില്‍ നിന്ന് കേട്ടത് ). പേര്‍ഷ്യയിലെ ജനത ഖോശ്രുവിന്റെ മകളെ ഭരണാധികാരി ആക്കിയ വാര്‍ത്ത‍ കേട്ടപ്പോള്‍, അദ്ദേഹം പറഞ്ഞു, "ഒരു സ്ത്രീയെ ഭരണാധികാരിയാക്കിയ ഒരു ജനതയും വിജയിചിട്ടില്ലാ"
Sahih al-Bukhari » Book of Afflictions and the End of the World
Sahih al-Bukhari 7099  Book 92, Hadith 50

സ്ത്രീകളെ ഭരണാധികാരികള്‍ ആക്കി വിജയിച്ച കുറച്ചു രാജ്യങ്ങളും കുറച്ചു വിവരങ്ങളും.  
1) TANSU ÇILLER, - 1993 മുതല്‍ 1996 വരെ തുര്‍ക്കി ഭരിച്ചിരുന്ന സ്ത്രീ ആയ പ്രധാനമന്ത്രി.
2) MAME MADIOR BOYE, - 2001 മുതല്‍ 2002 വരെ സെനെഗള്‍ എന്നാ രാജ്യം ഭരിച്ച വനിതാ പ്രധാനമന്ത്രി
3) JAYA LALITHA - ഇപ്പോഴത്തെ തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി

7) സ്ത്രീകളെ ഇന്നും ഇസ്ലാം മതത്തില്‍ രണ്ടാം കിട മനുഷ്യരായി കാണുന്നതിന്റെ തെളിവ് ഖുരാനിലും ഹദീസിലും !!!!

ഇസ്ലാമിലെ പുരുഷാധിപത്യത്തിന് ഇസ്ലാം മുന്‍പില്‍ വെക്കുന്നത് ഇതാണ് !!! പുരുഷന്മാര്‍ക്ക് സ്ത്രീകളെക്കാള്‍ ഒരു പദവി അധികം അള്ളാഹു കൊടുത്തിരിക്കുന്നു !!! ലിംഗ സമത്വം , എല്ലാവര്‍ക്കും തുല്യ നീതി, അവകാശം, ഓഹരി എന്നതാണ് ജനാധിപത്യം. അപ്പോള്‍ ജനാധിപത്യം എന്നൊരു സാധനം ലോകാവസാനം വരെ ഉള്ള പുസ്തകത്തില്‍ ഇല്ലാ.  പൂര്‍ണ്ണമായും ഈ ആയത്ത് ജനാധിപത്യ വിരുദ്ധം ആണ്. ജനാധിപത്യം ഇല്ലാതെ എന്ത് അടിസ്ഥാനത്തില്‍ ആണ് ഖുര്‍ആന്‍ ലോകാവസാനം വരെ ഉള്ള കിത്താബ് ആണ് എന്ന് മുസ്ലിം പണ്ഡിതന്മാര്‍ പറയുന്നത് എന്ന് അറിയില്ലാ...!!!!

[2:228] വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്നു മാസമുറകള്‍ ( കഴിയും വരെ ) കാത്തിരിക്കേണ്ടതാണ്‌. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവര്‍ ഒളിച്ചു വെക്കാന്‍ പാടുള്ളതല്ല. അതിനകം ( പ്രസ്തുത അവധിക്കകം ) അവരെ തിരിച്ചെടുക്കാന്‍ അവരുടെ ഭര്‍ത്താക്കന്‍മാര്‍ ഏറ്റവും അര്‍ഹതയുള്ളവരാകുന്നു; അവര്‍ ( ഭര്‍ത്താക്കന്‍മാര്‍ ) നിലപാട്‌ നന്നാക്കിത്തീര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍. സ്ത്രീകള്‍ക്ക്‌ ( ഭര്‍ത്താക്കന്‍മാരോട്‌ ) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക്‌ അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌. എന്നാല്‍ പുരുഷന്‍മാര്‍ക്ക്‌ അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്‌. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.

* ഓഹരിയുടെ കാര്യത്തിലും സ്ത്രീകളെ ഇസ്ലാം അടിച്ചമര്‍ത്തുന്നു. ഒരാണിനു രണ്ടു പെണ്ണിന്റെ ഓഹരി , ഉദാഹരണം പറഞ്ഞാല്‍ 90000 രൂപ മാത്രം ആസ്തി ഉള്ള കുടുംബം എന്ന് സങ്കല്‍പ്പിക്കുക , ഒരാണും ( അജ്മീര്‍ ) , രണ്ടു പെണ്ണും ( ഫാത്തിമാ , റസിയ ) അടങ്ങുന്ന മക്കള്‍ , എന്നും സങ്കല്‍പ്പിക്കുക. ഇസ്ലാമിക നിയമ പ്രകാരം ഇവര്‍ക്ക് ഈ സ്വത്ത് വീതം വെക്കുമ്പോള്‍ , ആ  സ്വത്തിന്റെ മൂനില്‍ രണ്ടു ഭാഗവും അജ്മീറിനു സ്വന്തം , ബാക്കി ഫാത്തിമക്കും , രസിയക്കും , കണക്കു പ്രകാരം 60000 രൂപാ അജ്മീറിനു മാത്രവും , ബാക്കി ഉള്ള 30000 രൂപാ വീതിച്ചു 15000 വെച്ച് ഫാത്തിമക്കും റസിയക്കും കൊടുക്കുക. ഇതാണോ സുഹൃത്തുക്കളെ ജനാധിപത്യം ??? ഇതില്‍ എവിടെയാ തുല്യനീതി ??? ഈ വാഖ്യവും ജനാധിപത്യ വിരുദ്ധം എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് മനസിലായി കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

[4:11] നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കുന്നു; ആണിന്‌ രണ്ട്‌ പെണ്ണിന്‍റെതിന്‌ തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ ( മരിച്ച ആള്‍ ) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ്‌ അവര്‍ക്കുള്ളത്‌. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക്‌ പകുതിയാണുള്ളത്‌. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക്‌ സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന്‌ മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക്‌ സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന്‌ ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ്‌ ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവര്‍ ആരാണെന്ന്‌ നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള ( ഓഹരി ) നിര്‍ണയമാണിത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. 

8) ഒരു പ്രശനത്തില്‍ സാക്ഷികള്‍ ആണുങ്ങള്‍ ആയാല്‍ 2 പേര്‍  മതി , അതേ സമയം സ്ത്രീകള്‍ ആയാല്‍ 4 പേര് വേണം. ഇസ്ലാമിലെ സ്ത്രീ വിരുദ്ധത നമ്മള്‍ മുന്‍പിലത്തെ ആയത്തില്‍ കണ്ടതാണല്ലോ.. !!! അതിന്റെ ഒരു തുടര്‍ച്ച എന്ന് മാത്രമേ ഇതിനെയും നമ്മള്‍ക്ക് കാണാന്‍ സാധിക്കുകയോള്ളൂ.
* സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട്‌ നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത്‌ എഴുതി വെക്കേണ്ടതാണ്‌. ഒരു എഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയോടെ അത്‌ രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന്‌ പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാന്‍ വിസമ്മതിക്കരുത്‌. അവനത്‌ എഴുതുകയും, കടബാധ്യതയുള്ളവന്‍ ( എഴുതേണ്ട വാചകം ) പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ. തന്‍റെരക്ഷിതാവായ അല്ലാഹുവെ അവന്‍ സൂക്ഷിക്കുകയും ( ബാധ്യതയില്‍ ) അവന്‍ യാതൊന്നും കുറവ്‌ വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്‌. ഇനി കടബാധ്യതയുള്ള ആള്‍ വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, ( വാചകം ) പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷാധികാരി അയാള്‍ക്കു വേണ്ടി നീതിപൂര്‍വ്വം ( വാചകം ) പറഞ്ഞു കൊടുക്കേണ്ടതാണ്‌. നിങ്ങളില്‍ പെട്ട രണ്ടുപുരുഷന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപെടുന്ന സാക്ഷികളില്‍ നിന്ന്‌ ഒരു പുരുഷനും രണ്ട്‌ സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക്‌ തെറ്റ്‌ പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി. ( തെളിവ്‌ നല്‍കാന്‍ ) വിളിക്കപ്പെട്ടാല്‍ സാക്ഷികള്‍ വിസമ്മതിക്കരുത്‌. ഇടപാട്‌ ചെറുതായാലും വലുതായാലും അതിന്‍റെഅവധി കാണിച്ച്‌ അത്‌ രേഖപ്പെടുത്തി വെക്കാന്‍ നിങ്ങള്‍ മടിക്കരുത്‌. അതാണ്‌ അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായതും, സാക്ഷ്യത്തിന്‌ കൂടുതല്‍ ബലം നല്‍കുന്നതും, നിങ്ങള്‍ക്ക്‌ സംശയം ജനിക്കാതിരിക്കാന്‍ കൂടുതല്‍ അനുയോജ്യമായിട്ടുള്ളതും. 

9) ഒരു സ്ത്രീയുടെ സൌന്ദര്യവും മുഖവും ആരും കാണരുത്, അതിനാല്‍ പര്‍ദ്ദ ഇട്ടു നടക്കുക , നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.( അള്ളാക്ക്  വലിയ ഉറപ്പൊന്നും ഇല്ലാ നിങ്ങള്‍ ചിലപ്പോള്‍ വിജയം പ്രാപിച്ചേക്കാം )  

* [24:31] സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമകള്‍ ) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.

10) അല്ലാഹുവില്‍ വിശ്വസിക്കാത്ത മനുഷ്യര്‍ എല്ലാ നരകത്തില്‍ ആണെന്നും , അവര്‍ അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും മോശപെട്ടവര്‍ ആണെന്നും പറയുന്ന ഖുര്‍ആന്‍ , ഖുര്‍ആന്‍ കണക്കു അനുസരിച്ച് " അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും മോശപെട്ടവര്‍ മലക്കുകള്‍ക്ക് പേര് ഇടുന്നത് സ്ത്രീ നാമങ്ങള്‍ ആകുന്നു " ഇവിടെയും ഇസ്ലാമും അല്ലാഹുവും സ്ത്രീകള്‍ളെ ഏറ്റവും മോശപെട്ട വസ്തുക്കള്‍ ആയി കാണുന്നു.

* [53:26-27]ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്‌! അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക്‌ ( ശുപാര്‍ശയ്ക്ക്‌ ) അനുവാദം നല്‍കിയതിന്‍റെ ശേഷമല്ലാതെ. തീര്‍ച്ചയായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ മലക്കുകള്‍ക്ക്‌ പേരിടുന്നത്‌ സ്ത്രീ നാമങ്ങളാകുന്നു.

11) സ്ത്രീകള്‍ ഇഹലോക ജീവിതത്തിലെ വിഭവങ്ങള്‍: സ്ത്രീകള്‍ പുരുഷന്മാരുടെ കൃഷിസ്ഥലം. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരനതിലെക്ക് ഞാന്‍ പോകേണ്ടതില്ല എന്ന് കരുതുന്നു. ഒരു സ്ത്രീയെ അല്ലെങ്കില്‍ ഏതെങ്കിലും ഒരു വസ്തുവിനെ ഇതിലും മോശം ആയി ചിത്രീകരിക്കാന്‍ ആകില്ലാ എന്ന് ആണ് ഞാന്‍ കരുതുന്നത്. വിവരനതിലെക്ക് കടക്കുന്നില്ല.

[3:14] ഭാര്യമാര്‍, പുത്രന്‍മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക്‌ അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്‍റെ അടുക്കലാകുന്നു ( മനുഷ്യര്‍ക്ക്‌ ) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം. 

[2:223] നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിസ്ഥലമാണ്; അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നവിധം സ്വന്തം കൃഷിസ്ഥലത്തു നിങ്ങള്‍ക്കു ചെല്ലാം.”

12) ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്‍പേ , ഉദാഹരണത്തിലേക്ക് കടക്കാം , ഞാന്‍ ഒരു കുറ്റവും കാണിച്ചില്ല , പക്ഷെ എന്റെ ബാപ്പാക്ക് ഞാന്‍ കുറ്റം കാണിക്കും എന്ന് തോന്നി , ബാപ്പാ ഒരു കുറ്റവും ചെയ്യാത്ത എന്നെ തല്ലി !!! ഇതാണ് അള്ളാന്റെ നിയമം.

[4:34]പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന്‌ മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ്‌ നല്‍കിയത്‌ കൊണ്ടും, ( പുരുഷന്‍മാര്‍ ) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം ( പുരുഷന്‍മാരുടെ ) അഭാവത്തില്‍ ( സംരക്ഷിക്കേണ്ടതെല്ലാം ) സംരക്ഷിക്കുന്നവരുമാണ്‌. എന്നാല്‍ അനുസരണക്കേട്‌ കാണിക്കുമെന്ന്‌ നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത്‌ കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്‌. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു. 

13) ഇസ്ലാമും തീവ്രവാദവും !!!! സത്യാവസ്ഥ !!! ISIS ഇസ്ലാമികമോ ??

* അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞത് അബ്ദുള്ള ബി ഉമര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു: അള്ളാഹു അല്ലാതെ ദൈവം ഇല്ലാ എന്നും, മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതന്‍ ആണെന്നും സാക്ഷ്യപ്പെടുത്താത്തവരോട് യുദ്ധം ചെയ്യാന്‍ ഞാന്‍ ഇതാ ആകഞ്ഞപിക്കുന്നു, ഇനി അവര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുകയും,  സക്കാത്ത് നല്കാന്‍ സമ്മതിക്കും വരെ , അവരുടെ രക്തവും , ധനവും എന്റെ നിമിത്തം സംരക്ഷിക്കപ്പെടുന്നതാണ് നിയമം ന്യായീകരിക്കുമ്പോള്‍ വരെ, അവരുടെ കര്യങ്ങള്‍ അല്ലാഹുവിങ്കല്‍ ഉത്തരവാദിത്തം വഹിക്കുക.



Sahih Muslim » The Book of Faith Sahih Muslim 22 Book 1, Hadith 36

* അബു ഹുറൈറയില്‍ നിന്ന് നിവേദനം : അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു, "അല്ലാഹുവല്ലാത്ത ഒന്നിനെയും ആരും ആരാധിക്കാന്‍ പാടുള്ളതല്ല, "  അല്ലാഹുവല്ലാത്ത ഒന്നിനെയും ആരും ആരാധിക്കാന്‍ പാടുള്ളതല്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍അവന്റെ ജീവിതവും സ്വത്തും ഇസ്ലാമിക നിയമം അനുസരിച്ച് സംരക്ഷിക്കുന്നതാണ് , അവന്റെ ഇടപാട് അല്ലാഹുവിന്റെ കൂടെ ആയിരിക്കും, (ഒന്നെങ്കില്‍ ശിക്ഷിക്കും അല്ലെങ്കില്‍ അവനോടു ക്ഷമിക്കും.)"

 Sahih al-Bukhari 2946 Book 56, Hadith 158 Page No : 126

 ബാക്കി പാര്‍ട്ട്‌ 2 വില്‍ വായിക്കുക...... !!!!!!
Share:

Sunday, 31 January 2016

അല്ലാഹു പറയുന്ന പല കാര്യങ്ങളിലും യാതൊരു ഉറപ്പില്ലാ !!!!

സുഹൃത്തുക്കളെ , മുസ്ലിംകളുടെ ദൈവം ആയ അള്ളാഹുവിനു പല കാര്യങ്ങളിലും , പറയുന്നതിലും ചെയ്യുന്നതിലും അത് സംഭവിക്കുമോ ഇല്ലയോ , ചെയ്യുമോ ഇല്ലയോ എന്നൊന്നും യാതൊരു ഉറപ്പും ഇല്ലാ, കൂടാതെ പല ആയത്തുകളിലും അല്ലാഹുവിനു സംശയങ്ങള്‍ നിലനില്‍ക്കുന്നു !!! ഇതാണോ ദൈവം സങ്കല്പം... "നിങ്ങള്‍ ജീവിതാവസാനം വരെ എന്നെ പ്രാര്‍ഥിക്കൂ ഞാന്‍ നിന്നെ സഹായിച്ചേക്കാം" എന്ന് പറയുന്ന ദൈവത്തെ നിങ്ങള്‍ പ്രാര്‍ഥിക്കുവോ ??? സംശയങ്ങള്‍ ഉള്ള ദൈവം , മനുഷ്യരോട് സംശയങ്ങള്‍ ചോദിക്കുന്ന ദൈവം ??, എല്ലാം മുന്‍കൂട്ടി അറിയുന്ന ദൈവം എന്നെല്ലാം അല്ലാഹുവിനെ പറ്റി ഖുര്‍ആന്‍ വാചാലന്‍ ആകുമ്പോള്‍, ഖുര്‍ആന്‍ വായിക്കുന്ന ഒരു സാധാരണക്കാരന് സംശയങ്ങളുടെ ഒരു കൂട്ടം മനസ്സില്‍ എത്തി ചേരും , ഈ പുസ്തകം തൊണ്ട തൊടാതെ വിഴുങ്ങുന്ന എല്ലാവര്‍ക്കും ഇത് ദൈവ പുസ്തകം ആണ് , അല്ലാത്തവര്‍ക്ക് വെറും സാധ ഒരു കെട്ടുകഥ മാത്രം !!! എന്നെയും എന്റെ കുടുംബത്തിലെയും വിശ്വാസികള്‍ ആയ എല്ലാവരെയും വിശ്വാസികള്‍ നിന്ന് അവിശ്വസത്തിലേക്ക് നയിച്ചത് ഖുറാനിലെ ഈ കണക്കിന് ഉള്ള വെളിപാടുകള്‍ ആണ്, പിന്നീട് ആയത്തുകളും അത് ഇറങ്ങിയ സന്ദര്‍ഭങ്ങളും വായിച്ചപ്പോള്‍ വിശ്വാസം നഷ്ടപ്പെടുന്നത് അതിവേഗമയിരുന്നു, ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും വെളിപാടുകള്‍ ഇറങ്ങുകയും, പിന്നീട് അത് ക്യാന്‍സല്‍ ചെയ്യുകയും , അത് ശേരിയകൂല്ല എന്ന് തോന്നി അപ്പോള്‍ തന്നെ അടുത്തത് ഇറക്കുകയും , ആവര്‍ത്തനങ്ങളും , വൈരുധ്യങ്ങളും തുടങ്ങി ഒരു പുസ്തകത്തില്‍ എന്തൊക്കെ വരരുത് എന്നൊക്കെ നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം ഖുറാനില്‍ ഉടനീളം ഉണ്ട്. ഈ കിതാബ് വായിച്ചപ്പോള്‍ വെറും ഒരു മനുഷ്യ മസില്‍  ഉദിച്ച കാര്യങ്ങള്‍ മാത്രം ആണ്, മനുഷ്യന്‍ സംസാരിക്കുമ്പോള്‍ അല്ലെ ചോദ്യങ്ങള്‍ വരൂ, സംശയങ്ങള്‍ വരൂ ??? വൈരുധ്യങ്ങള്‍ വരൂ ?? ഇതൊക്കെ ഒരു ദൈവത്തിനു വരുകയാണെങ്കില്‍ ഈ ദൈവവും മനുഷ്യ സൃഷ്ടി തന്നെ.. !!!

1) വേദക്കാരില്‍ ഒരു വിഭാഗം ( സ്വന്തം അനുയായികളോട്‌ ) പറഞ്ഞു: ഈ വിശ്വാസികള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതില്‍ പകലിന്‍റെ ആരംഭത്തില്‍ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. പകലിന്‍റെ അവസാനത്തില്‍ നിങ്ങളത്‌ അവിശ്വസിക്കുകയും ചെയ്യുക. ( അത്‌ കണ്ട്‌ ) അവര്‍ ( വിശ്വാസികള്‍ ) പിന്‍മാറിയേക്കാം. [03:72]

2) നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച്‌ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം [03:123]

3) സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം. [03:130]

4) നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള്‍ അനുഗൃഹീതരായേക്കാം. [03:132]

5) എന്നാല്‍ യാതൊരു ഉപായവും സ്വീകരിക്കാന്‍ കഴിവില്ലാതെ, ഒരു രക്ഷാമാര്‍ഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാകുന്നു. അത്തരക്കാര്‍ക്ക്‌ അല്ലാഹു മാപ്പുനല്‍കിയേക്കാം. അല്ലാഹു അത്യധികം മാപ്പ്‌ നല്‍കുന്നവനും ഏറെ പൊറുക്കുന്നവനുമാകുന്നു.[04:98-99]

6) സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന്‌ ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട്‌ കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ ജനാബത്ത്‌ ( വലിയ അശുദ്ധി ) ബാധിച്ചവരായാല്‍ നിങ്ങള്‍ ( കുളിച്ച്‌ ) ശുദ്ധിയാകുക. നിങ്ങള്‍ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ്‌ വരികയോ, നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട്‌ നിങ്ങള്‍ക്ക്‌ വെള്ളം കിട്ടിയില്ലെങ്കില്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട്‌ അതുകൊണ്ട്‌ നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്‍ക്ക്‌ ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം. [05:06]

7) തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ ഒരുമിച്ചുകൂട്ടപ്പെടുമെന്ന്‌ ഭയപ്പെടുന്നവര്‍ക്ക്‌ ഇത്‌ ( ദിവ്യബോധനം ) മുഖേന നീ താക്കീത്‌ നല്‍കുക. അവന്നു പുറമെ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും അവര്‍ക്കില്ല. അവര്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം. [06:51]

8) നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത്‌ വരെ നീ അവരില്‍ നിന്ന്‌ തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച്‌ മറപ്പിച്ച്‌ കളയുന്ന പക്ഷം ഓര്‍മ വന്നതിന്‌ ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്‌. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ അവരുടെ ( അക്രമികളുടെ ) കണക്ക്‌ നോക്കേണ്ട യാതൊരു ബാധ്യതയുമില്ല. പക്ഷെ, ഓര്‍മിപ്പിക്കേണ്ടതുണ്ട്‌. അവര്‍ സൂക്ഷ്മതയുള്ളവരായേക്കാം.[06:68-69]

9) അവനത്രെ തന്‍റെ അനുഗ്രഹത്തിന്ന്‌ ( മഴയ്ക്കു ) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട്‌ കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ ( കാറ്റുകള്‍ ) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട്‌ പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത്‌ മൂലം എല്ലാതരം കായ്കനികളും നാം പുറത്ത്‌ കൊണ്ടുവരികയും ചെയ്യുന്നു. അത്‌ പോലെ നാം മരണപ്പെട്ടവരെ പുറത്ത്‌ കൊണ്ട്‌ വരുന്നതാണ്‌. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം. [07:57]

10) നാം പര്‍വ്വതത്തെ അവര്‍ക്കു മീതെ ഒരു കുടയെന്നോണം ഉയര്‍ത്തി നിര്‍ത്തുകയും അതവരുടെ മേല്‍ വീഴുക തന്നെ ചെയ്യുമെന്ന്‌ അവര്‍ വിചാരിക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക. ( നാം പറഞ്ഞു: ) നാം നിങ്ങള്‍ക്ക്‌ നല്‍കിയത്‌ മുറുകെപിടിക്കുകയും, അതിലുള്ളത്‌ നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം. [07:171]

11) അല്ലെങ്കില്‍ മുമ്പ്‌ തന്നെ ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ അല്ലാഹുവോട്‌ പങ്കചേര്‍ത്തിരുന്നു. ഞങ്ങള്‍ അവര്‍ക്കു ശേഷം സന്തതിപരമ്പരകളായി വന്നവര്‍ മാത്രമാണ്‌. എന്നിരിക്കെ ആ അസത്യവാദികള്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ എന്ന്‌ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാല്‍. അപ്രകാരം നാം തെളിവുകള്‍ വിശദമായി വിവരിക്കുന്നു. അവര്‍ മടങ്ങിയേക്കാം. [07:173-174]

12) നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ ( ദൃഷ്ടാന്തങ്ങള്‍ ) മൂലം അവന്ന്‌ ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയലേക്ക്‌ ( അത്‌ ശാശ്വതമാണെന്ന ഭാവേന ) തിരിയുകയും അവന്‍റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ്‌ ചെയ്തത്‌. അപ്പോള്‍ അവന്‍റെ ഉപമ ഒരു നായയുടെത്‌ പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത്‌ നാവ്‌ തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത്‌ നാവ്‌ തൂക്കിയിടും. അതാണ്‌ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച്‌ തള്ളിയവരുടെ ഉപമ. അതിനാല്‍ ( അവര്‍ക്ക്‌ ) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന്‌ വരാം. [07:176]

13) അതിനാല്‍ നീ അവരെ യുദ്ധത്തില്‍ കണ്ടുമുട്ടിയാല്‍ അവര്‍ക്കേല്‍പിക്കുന്ന നാശം അവരുടെ പിന്നില്‍ വരുന്നവരെയും കൂടി തിരിച്ചോടിക്കും വിധമാക്കുക. അവര്‍ ശ്രദ്ധിച്ചു മനസ്സിലാക്കിയേക്കാം. [08:57]

14) അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കേണ്ടത്‌ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവര്‍ മാത്രമാണ്‌. എന്നാല്‍ അത്തരക്കാര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം. [09:18]

15) നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം നിങ്ങളുടെ ഗുണത്തിനായി തന്നെയാണ്‌ നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്നത്‌. നിങ്ങള്‍ തിന്‍മ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ( അതിന്‍റെ ദോഷവും ) നിങ്ങള്‍ക്കു തന്നെ. എന്നാല്‍ ( ആ രണ്ട്‌ സന്ദര്‍ഭങ്ങളില്‍ ) അവസാനത്തേതിന്‌ നിശ്ചയിച്ച ( ശിക്ഷയുടെ ) സമയം വന്നാല്‍ നിങ്ങളുടെ മുഖങ്ങളെ അപമാനത്തിലാഴ്ത്തുവാനും, ആദ്യതവണ ആരാധനാലയത്തില്‍ പ്രവേശിച്ചത്‌ പോലെ വീണ്ടും പ്രവേശിക്കുവാനും കീഴടക്കിയതെല്ലാം തകര്‍ത്ത്‌ കളയുവാനും ( നാം ശത്രുക്കളെ നിയോഗിക്കുന്നതാണ്‌. ). നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളോട്‌ കരുണ കാണിക്കുന്നവനായേക്കാം. നിങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം നമ്മളും ആവര്‍ത്തിക്കുന്നതാണ്‌. നരകത്തെ നാം സത്യനിഷേധികള്‍ക്ക്‌ ഒരു തടവറ ആക്കിയിരിക്കുന്നു. [17:07-08]

16) അല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ വലുതായി തോന്നുന്ന ഏതെങ്കിലുമൊരു സൃഷ്ടിയായിക്കൊള്ളുക ( എന്നാലും നിങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടും ) അപ്പോള്‍, ആരാണ്‌ ഞങ്ങളെ ( ജീവിതത്തിലേക്ക്‌ ) തിരിച്ച്‌ കൊണ്ട്‌ വരിക? എന്ന്‌ അവര്‍ പറഞ്ഞേക്കും. നിങ്ങളെ ആദ്യതവണ സൃഷ്ടിച്ചവന്‍ തന്നെ എന്ന്‌ നീ പറയുക. അപ്പോള്‍ നിന്‍റെ നേരെ ( നോക്കിയിട്ട്‌ ) അവര്‍ തലയാട്ടിക്കൊണ്ട്‌ പറയും: എപ്പോഴായിരിക്കും അത്‌ ? നീ പറയുക അത്‌ അടുത്ത്‌ തന്നെ ആയേക്കാം. [17:51]

17) തന്‍റെ ദാസന്‍റെ മേല്‍ വേദഗ്രന്ഥമവതരിപ്പിക്കുകയും, അതിന്‌ ഒരു വക്രതയും വരുത്താതിരിക്കുകയും ചെയ്ത അല്ലാഹുവിന്‌ സ്തുതി. ചൊവ്വായ നിലയില്‍. തന്‍റെപക്കല്‍ നിന്നുള്ള കഠിനമായ ശിക്ഷയെപ്പറ്റി താക്കീത്‌ നല്‍കുവാനും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക്‌ ഉത്തമമായ പ്രതിഫലമുണ്ട്‌ എന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കുവാനും വേണ്ടിയത്രെ അത്‌. അത്‌ ( പ്രതിഫലം ) അനുഭവിച്ച്‌ കൊണ്ട്‌ അവര്‍ എന്നെന്നും കഴിഞ്ഞുകൂടുന്നതായിരിക്കും. അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്‌ പറഞ്ഞവര്‍ക്ക്‌ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയുമാകുന്നു.അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവരുടെ വായില്‍ നിന്ന്‌ പുറത്ത്‌ വരുന്ന ആ വാക്ക്‌ ഗുരുതരമായിരിക്കുന്നു. അവര്‍ കള്ളമല്ലാതെ പറയുന്നില്ല. അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ്‌ പോയതിനെത്തുടര്‍ന്ന്‌ ( അതിലുള്ള ) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.[18:01-06]

18) എന്‍റെ സ്വന്തം കാര്യത്തിനായി നിന്നെ ഞാന്‍ വളര്‍ത്തിയെടുത്തിരിക്കുന്നു. എന്‍റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്‍റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്‌. നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്‍റെ അടുത്തേക്ക്‌ പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട്‌ നിങ്ങള്‍ അവനോട്‌ സൌമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന്‌ വരാം. [20:41-44]

19) തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ നാം ഒരു ഗ്രന്ഥം അവതരിപ്പിച്ച്‌ തന്നിട്ടുണ്ട്‌. നിങ്ങള്‍ക്കുള്ള ഉല്‍ബോധനം അതിലുണ്ട്‌. എന്നിട്ടും നിങ്ങള്‍ ചിന്തിക്കുന്നില്ലേ? അക്രമത്തില്‍ ഏര്‍പെട്ടിരുന്ന എത്ര നാടുകളെ നാം നിശ്ശേഷം തകര്‍ത്തുകളയുകയും, അതിന്‌ ശേഷം നാം മറ്റൊരു ജനവിഭാഗത്തെ വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്‌.! അങ്ങനെ നമ്മുടെ ശിക്ഷ അവര്‍ക്ക്‌ അനുഭവപ്പെട്ടപ്പോള്‍ അവരതാ അവിടെനിന്ന്‌ ഓടിരക്ഷപ്പെടാന്‍ നോക്കുന്നു.( അപ്പോള്‍ അവരോട്‌ പറയപ്പെട്ടു. ) നിങ്ങള്‍ ഓടിപ്പോകേണ്ട. നിങ്ങള്‍ക്ക്‌ നല്‍കപ്പെട്ട സുഖാഡംബരങ്ങളിലേക്കും, നിങ്ങളുടെ വസതികളിലേക്കും നിങ്ങള്‍ തിരിച്ചുപോയിക്കൊള്ളുക. നിങ്ങള്‍ക്ക്‌ വല്ല അപേക്ഷയും നല്‍കപ്പെടാനുണ്ടായേക്കാം. [21:10-13]

20) പറയുക: നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണ്‌ എന്നത്രെ എനിക്ക്‌ ബോധനം നല്‍കപ്പെടുന്നത്‌. അതിനാല്‍ നിങ്ങള്‍ മുസ്ലിംകളാകുന്നുണ്ടോ? എന്നിട്ട്‌ അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ നീ പറയുക: നിങ്ങളോട്‌ ഞാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌ തുല്യമായ വിധത്തിലാകുന്നു. നിങ്ങളോട്‌ വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യം ആസന്നമാണോ അതല്ല വിദൂരമാണോ എന്നെനിക്കറിഞ്ഞ്‌ കൂടാ. തീര്‍ച്ചയായും സംസാരത്തില്‍ നിന്ന്‌ പരസ്യമായിട്ടുള്ളത്‌ അവന്‍ അറിയും. നിങ്ങള്‍ ഒളിച്ച്‌ വെക്കുന്നതും അവന്‍ അറിയും.എനിക്കറിഞ്ഞ്‌ കൂടാ, ഇത്‌ ഒരു വേള നിങ്ങള്‍ക്കൊരു പരീക്ഷണവും, അല്‍പസമയത്തേക്ക്‌ മാത്രമുള്ള ഒരു സുഖാനുഭവവും ആയേക്കാം. [21:108-111]

21)  ( നബിയേ, ) മൂസായ്ക്ക്‌ നാം കല്‍പന ഏല്‍പിച്ച്‌ കൊടുത്ത സമയത്ത്‌ ആ പടിഞ്ഞാറെ മലയുടെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നില്ല. ( ആ സംഭവത്തിന്‌ ) സാക്ഷ്യം വഹിച്ചവരുടെ കൂട്ടത്തില്‍ നീ ഉണ്ടായിരുന്നതുമില്ല. പക്ഷെ നാം ( പിന്നീട്‌ ) പല തലമുറകളെയും വളര്‍ത്തിയെടുത്തു. അങ്ങനെ അവരിലൂടെ യുഗങ്ങള്‍ ദീര്‍ഘിച്ചു. മദ്‌യങ്കാര്‍ക്ക്‌ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുത്തു കൊണ്ട്‌ നീ അവര്‍ക്കിടയില്‍ താമസിച്ചിരുന്നില്ല.പക്ഷെ നാം ദൂതന്‍മാരെ നിയോഗിക്കുന്നവനായിരിക്കുന്നു. നാം ( മൂസായെ ) വിളിച്ച സമയത്ത്‌ ആ പര്‍വ്വതത്തിന്‍റെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നുമില്ല. പക്ഷെ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ ( ഇതെല്ലാം അറിയിച്ച്‌ തരികയാകുന്നു. ) നിനക്ക്‌ മുമ്പ്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക്‌ നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയത്രെ ഇത്‌. അവര്‍ ആലോചിച്ച്‌ മനസ്സിലാക്കിയേക്കാം. [28:44-46]

22)  നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ എന്ന്‌ ( ബഹുദൈവവാദികളോട്‌ ) പറയപ്പെടും. അപ്പോള്‍ ഇവര്‍ അവരെ വിളിക്കും. എന്നാല്‍ അവര്‍ ( പങ്കാളികള്‍ ) ഇവര്‍ക്കു ഉത്തരം നല്‍കുന്നതല്ല. ശിക്ഷ ഇവര്‍ നേരില്‍ കാണുകയും ചെയ്യും. ഇവര്‍ സന്‍മാര്‍ഗം പ്രാപിച്ചിരുന്നെങ്കില്‍. അവന്‍ ( അല്ലാഹു ) അവരെ വിളിക്കുകയും, ദൈവദൂതന്‍മാര്‍ക്ക്‌ എന്ത്‌ ഉത്തരമാണ്‌ നിങ്ങള്‍ നല്‍കിയത്‌ എന്ന്‌ ചോദിക്കുകയും ചെയ്യുന്ന ദിവസം.( ശ്രദ്ധേയമാകുന്നു. )അന്നത്തെ ദിവസം വര്‍ത്തമാനങ്ങള്‍ അവര്‍ക്ക്‌ അവ്യക്തമായിത്തീരുന്നതാണ്‌. അപ്പോള്‍ അവര്‍ അന്യോന്യം ചോദിച്ചറിയുകയില്ല. എന്നാല്‍ ഖേദിച്ചുമടങ്ങുകയും വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവനാരോ, അവന്‍ വിജയികളുടെ കൂട്ടത്തിലായേക്കാം. [28:64-67]

23) അല്ലാഹുവാണ്‌ നിങ്ങളെ സൃഷ്ടിച്ചത്‌. എന്നിട്ടവന്‍ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കി. പിന്നെ നിങ്ങളെ അവന്‍ മരിപ്പിക്കുന്നു. പിന്നീട്‌ അവന്‍ നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യും. അതില്‍ പെട്ട ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തിലുണ്ടോ? അവന്‍ എത്രയോ പരിശുദ്ധന്‍. അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു. മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത്‌ നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക്‌ ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ ഒരു വേള മടങ്ങിയേക്കാം. [30:40-41]

24) ( നബിയേ, ) അവര്‍ നിന്നോട്‌ ചോദിക്കുന്നു; അവരെന്താണ്‌ ചെലവഴിക്കേണ്ടതെന്ന്‌. നീ പറയുക: നിങ്ങള്‍ നല്ലതെന്ത്‌ ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത്‌ ചെയ്യേണ്ടത്‌. നല്ലതെന്ത്‌ നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു. യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്കിതാ നിര്‍ബന്ധ കല്‍പന നല്‍കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക്‌ അനിഷ്ടകരമാകുന്നു. എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും ( യഥാര്‍ത്ഥത്തില്‍ ) അത്‌ നിങ്ങള്‍ക്ക്‌ ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും ( യഥാര്‍ത്ഥത്തില്‍ ) നിങ്ങള്‍ക്കത്‌ ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല. [02:215-216]

25)....... Stay Tuned...



Share:

Saturday, 16 January 2016

ഖുറാനും വൈരുധ്യങ്ങളും ഭാഗം - 2

 22) പ്രവാചകനും ആയി സംസാരിക്കുമ്പോള്‍ ധാനം കൊടുക്കണോ ??

* വേണം [58:12] http://quran.com/58/12 : സത്യവിശ്വാസികളേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ രഹസ്യസംഭാഷണത്തിന്‍റെ മുമ്പായി ഏതെങ്കിലുമൊരു ദാനം നിങ്ങള്‍ അര്‍പ്പിക്കുക. അതാണു നിങ്ങള്‍ക്കു ഉത്തമവും കൂടുതല്‍ പരിശുദ്ധവുമായിട്ടുള്ളത്‌. ഇനി നിങ്ങള്‍ക്ക്‌ ( ദാനം ചെയ്യാന്‍ ) ഒന്നും കിട്ടിയില്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു എറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

* ക്യാന്‍സല്‍ ചെയ്തു വേണ്ടാ [58:13] http://quran.com/58/13 : നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പായി നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണോ? എന്നാല്‍ നിങ്ങളത്‌ ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ നേരെ മടങ്ങുകയും ചെയ്തിരിക്കയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. 

23) രാവും പകലും എങ്ങനെ ഉണ്ടാക്കുന്നു ???

* രാവും പകലും മറിച്ചിടുന്നു !!!!
അല്ലാഹു രാവും പകലും മറിച്ചു കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക്‌ ഒരു ചിന്താവിഷയമുണ്ട്‌. [24:44]

* രാത്രിയില്‍ നിന്ന് പകലിനെ അള്ളാഹു ഊരിയെടുക്കുന്നു !!
 രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന്‌ പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു. [36:37]

* കോര്‍ത്ത് വലിക്കുന്നു !!!
 അല്ലാഹു രാത്രിമേല്‍ പകലിനെയും പകലിന്മേല്‍ രാത്രിയേയും കോര്‍ത്തു വലിക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ? [31:29]

* ചുറ്റിപോതിയുന്നു !!!
രാവിനെ പകലിന്മേലും പകലിനെ രാവിന്മേലും അവന്‍ ചുറ്റിപ്പൊതിയുന്നു. [39:5]

24) അല്ലാഹുവിന്റെ ഒരു ദിവസംഎന്നാല്‍ എത്ര ???

* 50000 കൊല്ലം !!!
അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക്‌ കയറിപ്പോകുന്നു.[70:4]
تفسير Tafsir al-Jalalayn : To Him, to the place in the heaven to which His command descends, ascend (read [feminine person] ta‘ruju or [masculine person] ya‘ruju) the angels and the Spirit, Gabriel, in a day (fī yawmin is semantically connected to an omitted clause, that is to say, ‘[in a day] in which the chastisement befalls them’, on the Day of Resurrection) whose span is fifty thousand years, from the perspective of the disbeliever, on account of the calamities he will encounter in it — but as for the believer, it [the mentioned day] will be easier for him than an obligatory prayer which he performs in this world, as stated in hadīth.

* 1000 വര്‍ഷം !!!
അവന്‍ ആകാശത്ത്‌ നിന്ന്‌ ഭൂമിയിലേക്ക്‌ കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു. പിന്നീട്‌ ഒരു ദിവസം കാര്യം അവങ്കലേക്ക്‌ ഉയര്‍ന്ന്‌ പോകുന്നു. നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്‍റെ അളവ്‌.  [32:5]

( നബിയേ, ) നിന്നോട്‌ അവര്‍ ശിക്ഷയുടെ കാര്യത്തില്‍ ധൃതികൂട്ടികൊണ്ടിരിക്കുന്നു. അല്ലാഹു തന്‍റെ വാഗ്ദാനം ലംഘിക്കുകയേ ഇല്ല. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ഒരു ദിവസമെന്നാല്‍ നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു.)[22:47]

He directs the command from the heaven to the earth, for the duration of this world, then it ascends, then the command and the direction [thereof] returns, to Him in a day whose measure is a thousand years by your reckoning, in this world. In sūrat sa’ala, [An asker] asked [the measure is said to be]: ‘fifty thousand years’ [Q. 70:4] — and this [day] is the Day of Resurrection, [reckoned so] because of the severity of its terrors for the disbeliever. As for the believer, however, for him it will be easier than performing any one of [his] obligatory prayers in this world — as is stated in hadīth. 

And they ask you to hasten the chastisement, even though God would never break His promise, of sending down the chastisement [upon them] — and so He sent it down on the day of Badr. And truly a day with your Lord, of the days of the Hereafter, on account of the [severity of the] chastisement, is like a thousand years of your counting (read ta‘uddūna, or ya‘uddūna, ‘their counting’), in this world. [22:47]
 

 





Share:

Tuesday, 8 September 2015

ഇസ്ലാമിക് സ്റ്റേറ്റ്, സൌദി, നിയമങ്ങള്‍ എല്ലാം ഖുറാനില്‍ നിന്നും !!!




1)  وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّهِ ۗ وَاللَّهُ عَزِيزٌ حَكِيمٌ

മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. [ 5:38 ]

 Source : ExpressUK




2)
 
Share:

Friday, 4 September 2015

കാറ്റും മഴയും എങ്ങനെയുണ്ടാകുന്നു ???

* മേഘങ്ങളുല്‍പാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട്‌ നിങ്ങള്‍ക്ക്‌ അത്‌ കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത്‌ സംഭരിച്ച്‌ വെക്കാന്‍ കഴിയുമായിരുന്നില്ല. [15:22]

* അല്ലാഹു കാര്‍മേഘത്തെ തെളിച്ച്‌ കൊണ്ട്‌ വരികയും, എന്നിട്ട്‌ അത്‌ തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു. എന്ന്‌ നീ കണ്ടില്ലേ? അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്ത്‌ വരുന്നതായി നിനക്ക്‌ കാണാം. ആകാശത്ത്‌ നിന്ന്‌ -അവിടെ മലകള്‍ പോലുള്ള മേഘകൂമ്പാരങ്ങളില്‍ നിന്ന്‌ -അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട്‌ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അത്‌ അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന്‌ അത്‌ തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്‍റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു. [24:43]

കാറ്റ് എങ്ങനെയുണ്ടാകുന്നു ??? മേഘങ്ങള്‍ ആണോ കാറ്റ് ഉല്പാദിപ്പിക്കുന്നത് ???

ഭൗമോപരിതലത്തിലുള്ള അന്തരീക്ഷവായുവിന്റെ തിരശ്ചീനചലനമാണ് കാറ്റ് എന്നറിയപ്പെടുന്നത്. മർദ്ദം കൂടിയ മേഖലയിൽ‌നിന്നും മർ‌ദ്ദം കുറഞ്ഞ മേഖലയിലേയ്ക്കാണ് കാറ്റിന്റെ പ്രവാഹം. വായുവിന്റെയോ മറ്റ് വാതകങ്ങളുടെയോ ഒഴുക്കിനെയാണ് കാറ്റ് എന്ന് പറയുന്നത്. സൂര്യനിൽ നിന്നുള്ള ചൂട് കാരണം വായുവിന് ചൂട് പിടിക്കുന്നു ഇങ്ങനെ ചൂട് പിടിച്ച വായു ഉയർന്ന് പൊങ്ങുകയും ആ സ്ഥാനത്തേക്ക് തണുത്ത വായു ഒഴുകിയെത്തുകയും ചെയ്യുന്നതാണ് കാറ്റിന്റെ അടിസ്ഥാനം. കൃത്രിമമായി പങ്കകൾ ഉപയോഗിച്ചും കാറ്റുണ്ടാക്കാം, ഇതിന്‌ മറ്റ് രീതികളിലുള്ള ഊർജ്ജം ആവശ്യമാണ്‌. ഭൗമോപരിതലത്തിലെ വായു വ്യത്യസ്തമായ രീതിയിൽ ചൂടാവുകയും തണുക്കുകയും ചെയ്യുമ്പോഴാണ് കാറ്റ് ഉണ്ടാകുന്നത്. സാന്ദ്രതയേറിയ ചൂടുവായു മുകളിലേയ്ക്ക് പൊങ്ങുകയും തൽസ്ഥാനത്ത് തണുത്ത വായു പ്രവേശിക്കുകയും ചെയ്യുന്നു. ഇപ്രകാരം കാറ്റ് ഉണ്ടാകുന്നു. കാറ്റിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങൾ താഴേപറയുന്നവയാണ്.
  • ദൈനംദിന താപനിലയിലുള്ള വ്യത്യാസം
  • കുറഞ്ഞനിരക്കിലുള്ള മഴ(200-250മിമീ)
  • കൂടുതൽ ബാഷ്പീകരണം
  • സസ്യലതാദികളുടെ അഭാവം
  • അവസാദ വസ്തുക്കളുടെ ലഭ്യത
Source : Wikipedia
ശാസ്ത്രീയപരമായി മേഘങ്ങളും കാറ്റും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നു  വ്യക്തം ആയി എന്ന് വിശ്വസിക്കുന്നു.

* കാര്‍മേഘത്തെ തെളിച്ചു കൊണ്ടുവന്നു സംയോജിപ്പിച്ച് അട്ടിയാക്കിയാണോ മഴ ഉണ്ടാകുന്നത് ???
 
സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയർന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങൾ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തിൽ പതിക്കുന്നതാണ് മഴ. കൂടുതൽ തണുപ്പുള്ള പ്രദേശങ്ങളിൽ ജലമായിട്ടല്ലാതെ ഐസായും മഴയുണ്ടാകാം. ഉഷ്ണമേഖലാപ്രദേശങ്ങളിലും അതിനോറ്റു ചേർന്നുകിടക്കുന്നയിടങ്ങളിലും മഴയോടൊപ്പം ചിലസമയത്ത് ഐസ് കഷണങ്ങളും വീഴാം. ഇവയെയാണ് നമ്മൾ ആലിപ്പഴം എന്നു വിളിക്കാറുള്ളതു്.

Source : Wikipedia

ഖുര്‍ആന്‍ പറയുന്നതെല്ലാം അന്ന് കാലാത്തുള്ള മനുഷ്യന്റെ അറിവുകള്‍ മാത്രം. കാരണം കാറ്റ് ഉണ്ടാകുന്നത് എങ്ങനെ എന്ന് ഒരു 1400 കൊല്ലം മുന്പ് ജീവിച്ചിരുന്ന മനുഷ്യനോട് ചോതിച്ചാല്‍ അദ്ദേഹം അങ്ങനെയല്ലേ പറയാന്‍ പറ്റൂ, കാരണം നമുക്ക് ആകാശത്തേക്ക് നോക്കിയാല്‍ കാണാവുന്നത് അങ്ങനെയാണ്.

ആരും ഇതൊന്നും ഒരു വിമര്‍ശനം ആയി കാണരുത് ഇതിലെ സത്യാവസ്ഥ മനസിലാക്കി നിങ്ങള്‍ മനുഷ്യര്‍ ആവുക.
Share:

Thursday, 3 September 2015

മനുഷ്യരെ കുറെ ഗ്രൂപ്പ് ആക്കി തിരിച്ചു കലാപം ഉണ്ടാക്കുന്ന അള്ളാഹു ദൈവമോ ???

സത്യനിഷേധികള്‍, ജൂതന്മാര്‍, ക്രിസ്ത്യാനികള്‍, അവിശ്വാസികള്‍, സത്യവിശ്വാസികള്‍, യുക്തിവാദികള്‍, ബഹുദൈവവിശ്വാസികള്‍, എന്നിങ്ങനെ മനുഷ്യരെ കുറെ ഗ്രൂപ്പ് ആക്കി തിരിച്ചു ഇസ്ലാം സ്വീകരിച്ചില്ലെങ്കില്‍ നിന്റെ തലവെട്ടും എന്ന് പറയുന്ന അള്ളാഹു ലോക നാഥനോ അതോ ചെകുത്താനോ ? ( ചെകുത്താന്‍ എന്നാ പദപ്രയോഗം ഇഷ്ടപെട്ടില്ലെങ്കില്‍ മുസ്ലിം സുഹൃത്തുകള്‍ ക്ഷെമിക്കുക, കാരണം അത് പറയേണ്ട കാര്യം തന്നെ ആണ് )

ഇതിലെ പദപ്രയോഗങ്ങളിലെ അര്‍ഥം ശ്രേദ്ധിക്കേണ്ടതുണ്ട്

* സത്യവിശ്വാസികള്‍ - സത്യത്തെ (ഇസ്ലാം) മതം ആയി സ്വീകരിച്ചവര്‍
* സത്യനിഷേധികള്‍ - സത്യത്തെ (ഇസ്ലാം) നിഷേധിച്ചവര്‍
* അവിശ്വാസികള്‍ - ഇസ്ലാമില്‍ വിശ്വസിക്കാത്തവര്‍
* യുക്തിവാദികള്‍ - ദൈവ വിശ്വാസം ഇല്ലാത്തവര്‍
* ബഹുദൈവവിശ്വാസികള്‍ - അനേകം ദൈവത്തില്‍ വിശ്വസിക്കുന്നവര്‍

സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്‌. [3:28] http://quran.com/3/28

എന്നാല്‍ ( സത്യം( ഇസ്ലാം ) ) നിഷേധിച്ചവര്‍ക്ക്‌ ഇഹത്തിലും പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ നല്‍കുന്നതാണ്‌. അവര്‍ക്ക്‌ സഹായികളായി ആരുമുണ്ടായിരിക്കുന്നതല്ല. [ 3:56 ] http://quran.com/3/56

വിശ്വാസികള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. സത്യനിഷേധികളാകട്ടെ, ദുര്‍മൂര്‍ത്തികളുടെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അതിനാല്‍ പിശാചിന്‍റെ മിത്രങ്ങളുമായി നിങ്ങള്‍ യുദ്ധത്തില്‍ ഏര്‍പെടുക. തീര്‍ച്ചയായും പിശാചിന്‍റെ കുതന്ത്രം ദുര്‍ബലമാകുന്നു. [ 4:76 ] http://quran.com/4/76

അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും. [ 5:33 ] http://quran.com/5/33
 
സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. [5:51] http://quran.com/5/51

സത്യവിശ്വാസികളേ, സത്യനിഷേധികള്‍ പടയണിയായി വരുന്നതു നിങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അവരില്‍ നിന്ന്‌ പിന്തിരിഞ്ഞ്‌ ഓടരുത്‌. [ 8:15 ] http://quran.com/8/15
 
കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌. [ 8:39 ] http://quran.com/8/39

സത്യനിഷേധികളായ ആളുകള്‍, തങ്ങള്‍ അതിജയിച്ചുകഴിഞ്ഞിരിക്കുന്നു എന്ന്‌ ധരിച്ചു പോകരുത്‌. തീര്‍ച്ചയായും അവര്‍ക്ക്‌ ( അല്ലാഹുവെ ) തോല്‍പിക്കാനാവില്ല. [ 8:59 ] http://quran.com/8/59
  
നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന്‌ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത്‌ പേരുണ്ടായിരുന്നാല്‍ ഇരുനൂറ്‌ പേരെ അവര്‍ക്ക്‌ ജയിച്ചടക്കാവുന്നതാണ്‌. നിങ്ങളുടെ കൂട്ടത്തില്‍ നൂറ്‌ പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന്‌ ആയിരം പേരെ അവര്‍ക്ക്‌ ജയിച്ചടക്കാവുന്നതാണ്‌. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമാണ്‌ എന്നതുകൊണ്ടത്രെ അത്‌. [8:65] http://quran.com/8/65

അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌. [ 9:05 ] http://quran.com/9/5
 
വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ. [ 9:29 ] http://quran.com/9/29

സത്യവിശ്വാസികളേ, നിങ്ങള്‍ക്കെന്തുപറ്റി ? അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ( ധര്‍മ്മസമരത്തിന്ന്‌ ) നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ട്‌ കൊള്ളുക. എന്ന്‌ നിങ്ങളോട്‌ പറയപ്പെട്ടാല്‍ നിങ്ങള്‍ ഭൂമിയിലേക്ക്‌ തൂങ്ങിക്കളയുന്നു! പരലോകത്തിന്‌ പകരം ഇഹലോകജീവിതം കൊണ്ട്‌ നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ ? എന്നാല്‍ പരലോകത്തിന്‍റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു. [ 9:38 ] http://quran.com/9/38

നബിയേ, സത്യനിഷേധികളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ. .[9:73] http://quran.com/9/73
 
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. [ 9:123 ] http://quran.com/9/123
 
അതിനാല്‍ സത്യനിഷേധികളെ നീ അനുസരിച്ചു പോകരുത്‌. ഇത്‌ ( ഖുര്‍ആന്‍ ) കൊണ്ട്‌ നീ അവരോട്‌ വലിയൊരു സമരം നടത്തിക്കൊള്ളുക. [ 25:52 ] http://quran.com/25/52   

അതെന്തുകൊണ്ടെന്നാല്‍ സത്യനിഷേധികള്‍ അസത്യത്തെയാണ്‌ പിന്തുടര്‍ന്നത്‌. വിശ്വസിച്ചവരാകട്ടെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യത്തെയാണ്‌ പിന്‍പറ്റിയത്‌. അപ്രകാരം അല്ലാഹു ജനങ്ങള്‍ക്കു വേണ്ടി അവരുടെ മാതൃകകള്‍ വിശദീകരിക്കുന്നു. [ 47:3 ] http://quran.com/47/3
 
ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിനു ശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്‍റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത്‌ വരെയത്രെ അത്‌. അതാണ്‌ (യുദ്ധത്തിന്‍റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട്‌ പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്‌. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല. [47:4] http://quran.com/47/4
 
മുഹമ്മദ്‌ അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട്‌ അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക്‌ കാണാം. സുജൂദിന്‍റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്‌. അതാണ്‌ തൌറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത്‌ അതിന്‍റെ കൂമ്പ്‌ പുറത്ത്‌ കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത്‌ കരുത്താര്‍ജിച്ചു. അങ്ങനെ അത്‌ കര്‍ഷകര്‍ക്ക്‌ കൌതുകം തോന്നിച്ചു കൊണ്ട്‌ അതിന്‍റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. ( സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട്‌ വരുന്നത്‌ ) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന്‌ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു. [48:29] http://quran.com/48/29

ഓ; നബീ, സത്യനിഷേധികളോടും കപടവിശ്വാസികളോടും നീ സമരം ചെയ്യുകയും അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം നരകമാകുന്നു. എത്തിച്ചേരാനുള്ള ആ സ്ഥലം എത്രയോ ചീത്ത! [66:9] http://quran.com/66/9
 
 
 
 
 
 
മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന്‌ വേണ്ടിയാവുകയും ചെയ്യുന്നത്‌ വരെ നിങ്ങളവരോട്‌ യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ ( യുദ്ധത്തില്‍ നിന്ന്‌ ) വിരമിക്കുകയാണെങ്കില്‍ ( അവരിലെ ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട്‌ യാതൊരു കയ്യേറ്റവും പാടുള്ളതല്ല. [ 2:193 ] http://quran.com/2/193

ഈ ആയത്തുകള്‍ വായിച്ചിട്ട് മുസ്ലിംകള്‍ക്ക് മറ്റുള്ള മതസ്തരോട് ഉള്ള അടുപ്പം എത്രത്തോളം ഉണ്ടാകും എന്നത് നിങ്ങള്‍ക്ക് പറയാന്‍ ആകുമോ ??? 
Share:

Games

Powered by Blogger.

recent posts

Popular Posts

Most Popular

Blogger templates